Thursday, October 29, 2020

The Big Transitions and the next wave.

 

The world of politics, economic models and organizational designs that emerged between 1977-82 and then 2000 to 2006 will begin to move to the next phase of transitions from 2024 to 30
Each of the transitions in the last hundred years is marked by the shift in technology, economy and politics. When these change happen political ideologies and institutional models too shift.
I. First Transition (1918-1925)
If we study the world history of twentieth century, major transitions happened in the aftermath of the first World War. The end of Ottoman Empire marked the end of almost five hundred years of rule by an Islamic Empire.
Discovery of Oil in the Arabian peninsula and the Gulf countries made the new the new international political economy of oil and new middle east politics.
October Revolution in Russia, Stalinism rise of Communism, Fascism and Nazism, anti colonial struggles, and League all happened from 1918-25. The roots of Second World War too emerged during the same phase.
It is aso during the same phase the first global pandemic flue killed millions of people
The Indian freedom struggle became a mass movement during this phase. Great depression was brewing.
II Second Transition (1945-50)
The next big transition was between 1945- 50. The ideological basis of liberal welfare state with Democracy, Development and Human Rights emerged during this phase.
Establishment of the United Nations with a Liberal Democratic charter, establishment of Bretton wood Institutions, including the World Bank, International Development as a foreign policy tool, decolonization, emergence of newly independent countries, and the beginning of the cold war happened during this phase.
Most of the big charities like Oxfam and bilateral and foundation funding for developing newly decolonized countries too began during the phase.
Korean War signaled the Cold War that continued for the next thirty years. China emerged as an international power
India emerged as an Independent country. The partition killed millions and India -Pakistan conflict began.
With that emergence of Israel, the political equations in West Asia and Middle East changed.
Radio as a technology grew and radio became a much wider means for mass communications
III.. Third Transition (1977-82)
The third big transition happened between 1977-82. Neo Liberal Economic policy shift and the emergence of new identity based neoconservative politics began during this phase. This shift was signified by the Regan -Thatcher Era.
The rise of Islamist politics in Iran signaling a shift in the direct use of religious identity for new politics. The experiment of democracy in Pakistan ended with hanging of ZA Bhutto and emergence Military Rule by Ziaul Haque.
USA began to use religion as an antidote to USSR Communist block. They used the Ziaul Haque to fund Taliban and initiate jihad in Afghanistan. They also used new charismatic crusade evangelism in many parts of Eastern block.
In India, in the post emergency period, the dominant Congress party began to lose ground and the very first non Congress PM cabinet emerged. The present ruling party BJP was formed. BSP and many of the political parties in India emerged during the same phase.
In Bangladesh, Sri Lanka too major political shift happened. In many countries in Africa, Latin America too shifted
Communism as a state ideology began to get saturated. The big shift in China under Deng Xiaoping, signaled the shift. Soviet economy began to flounder. Though the USSR and eastern block crumbled with the fall of Berlin Wall in 1989, the real unraveling began in 1977-82 period.
With the rise in oil price and oil boom, new oil economies emerged in the gulf countries. This sparked the big Gulf migration from India and South Asian Countries.
What is now known as the NGOs (Non -Governmental Organizations ) and INGOs too emerged during the same transition. This was due to the strategic shift in international bilateral development funding in OECD countries.
Till then International funding was only for government and with the shift to nongovernmental organisation, civil society organizations became a countervailing power to the power of government. Foreign Contributions Regulation Act (FCRA too) commenced during this phase.
Of course, this was also a part of the larger strategy of globalization of market.
Television as a medium became much known and accessible in this transition. Within the next fourty years TV influenced politics.
IV. Fourth Transition(2000-2006)
International political equations changed.in the beginning of the new millennium. China emerged as an economic and military power.. India emerged as a powerful economy. Brazil, South Africa, Russia economies grew. The G7 power began to decrease. New formations like G 20.and BRICS emerged.
The 9/11 attack on World Trade Centre and Pentagon signaling the power of non-state actors, and religion as a major fault -line in the national and international politics. War on terrorism became a marker of national and international politics.
The language of security eclipsed the language of human rights, development and democracy. National security became sacrosanct. And the age of surveillance began, first at the airports and then everywhere.
This was also the period of paradigm shift in technology, with the emergence of digital technology.
The war on terror in Afghanistan and then in Iraq sharpened political divide where religious identity became a marker of multiple conflicts.
The dominance of USA and European countries began to decrease.
Fifth Shift (2024-30)
The pandemic in 2020 is a marker of the big shift. This pandemic in many ways is akin to a third World War. This time the global villain is Covid 19.
The Covid Pandemic ravaged economies, globalized fear, stretched the government system, killed more than a million and affected every single country in the world. It changed the way we live, travel, work and communicate.
The Covid 19.also increased the crisis of governance and decreased the legitimacy of many ruling dispensations.. This period also signaled both ideological and legitimacy crisis of politics parties.
However, the biggest cumulative impact is going to be in the economies across the world.
Here are few potential trends in the next few years :
1).Many of the political leaders and political parties will become redundant. This will happen not only India but across the world.
2).The present dominance of neoconservative right wing politics will be eclipsed in a possible global and national economic crisis. This will force political parties to reboot or change.
New leaders will emerge all over, including in India.
3) NGOs and INGOs will totally shift. The present model of international funding will be over. And along with the crack down by neo conservative government, shift in bilateral and multi lateral funding and economic slow down in many countries wil kill thousands of fund dependent NGOs /INGOs across the world
Many of INGOs and NGOs will merge to survive
4) In the post -Covid economic recession, most of the UN agencies will drastically cut down the budget and lay of thousands of staff. Many of the agencies will be forced to merge and many of them will be closed.. Some of them may even shift thier headquarters to China or others countries in Asia. China will become a major funder of the UN System.
5).With emergence of new break -through technology in non-fossil power, there will a shift from oil economy. Gulf boom will recede and employment opportunity will reduce.
6) With emergence of Artificial intelligence, the present model of education, health care, modes of travel will change. Many of those big offices will be shut. More and more people will work from home or local workstations with new seamless technology.
7) Green political ideology will become more prevalent. There will be new articulation of political ideologies
8) With huge shift in international politics and possible economic crisis, the possibilities of War /Wars will increase.
9) Despite break- through technology, new insecurities will persist. There will be an increasing number of young people opting out of traditional marriage. However, the insecurities will also make many people more religious.
10)The notions of habitat will change. More and more people will opt smaller houses with better technology and better security.
11)Print media will become redundant. Even the present mode of TV will change dramatically.
Politics and economy will look dramatically different in 2030. There will be very different political leaders, and new economic actors.
JS Adoor

കേരളത്തിലെ അധികാര ചവിട്ടു നാടകങ്ങൾ


കേരളം വിരോധാഭാസങ്ങളും വൈരുധ്യവും നിറഞ്ഞ ഒരു സ്ഥലമാണ്. അത് ഏറ്റവും കൂടുതൽ ഉള്ള ഒരു രംഗമാണ് അധികാര രാഷ്ട്രീയം. അവിടെ പറയുന്നതും പ്രവർത്തികളും തമ്മിലുള്ള അന്തരം വളരെ കൂടുന്ന ഒരിടമാണ്.
ഇന്നലത്തെ ശത്രു ഇന്നത്തെ മിത്രം. ഇന്നത്തെ മിത്രം നാളത്തെ ശത്രു. മാറാത്തത് അടങ്ങാത്ത അധികാര ദാഹം. എത്ര ഭരിച്ചാലും കൊതി തീരാത്തവർ. അതിനു വേണ്ടി ഒന്നും ചെയ്യാൻ മടിക്കാത്തവർ. ഇന്നലെപറഞ്ഞതും ചെയ്തതും പെട്ടന്ന് മറക്കുന്നവർ. അവർ ഭരിക്കുന്നത് ഡൽഹിയിൽ മാത്രം അല്ല.
അപ്പൻ ആനപുറത്തിരിക്കുമ്പോൾ അധികാരത്തിന്റെ തഴമ്പ് വരുന്ന മക്കൾ.
കഴിഞ്ഞ എഴുപത് കൊല്ലത്തെ കക്ഷി രാഷ്ട്രീയത്തിന്റെ ചരിത്രം നോക്കിയാൽ ഓരോ രാഷ്ട്രീയപാർട്ടികളുടെയും അടിതൊട്ട് മുടിവരെ മാറിയിരിക്കുന്നു. അത് കേരളത്തിൽ മാത്രം സംഭവിച്ച ഒന്നല്ല.
1930 കൾ തൊട്ട് 1950 കൾ വരെ രാഷ്ട്രീയത്തിൽ ചേർന്നത് സ്വാതന്ത്ര്യ- അവകാശങ്ങൾക്ക് വേണ്ടിയുള്ള ആദർശ ആവേശങ്ങളുടെ വേലിഏറ്റത്തിൽ ആയിരുന്നു. മിക്കവാറും പേർ തുടങ്ങിയത് ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ. കിട്ടാനുള്ളത് പോലീസ് മർദ്ദനവും ജയിലുമായിരുന്നു. ഒളിഞ്ഞും തെളിഞ്ഞും അവർ ജീവിച്ചത് ജനങ്ങളുടെ ഇടയിൽ. ഒന്നോ രണ്ടോ ജോഡി വസ്ത്രങ്ങൾ. ഭക്ഷണം കഴിച്ചാലായി കഴിച്ചില്ലെങ്കിലായി.
സ്വാതന്ത്ര്യത്തിനു മുന്നിലുള്ള തലമുറയുടെ ആദർശ ജനായത്ത രാഷ്ട്രീയം 1970 കളോടെ അസ്തമിച്ചു. അതിന്റ മരണം അടിയന്തരാവസ്ഥയിൽ നടന്നു. സഞ്ജയ്‌ ഗാന്ധി ആദർശങ്ങൾ അടുത്തൂടെ പോകാത്ത അധികാര അഹങ്കാര രാഷ്ട്രീയത്തിന്റെ മുഖമായി. അച്യുത മേനോനെപ്പോലുള്ളവർ അധികാര രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചു.
1980 കൾ മുതൽ വളർന്ന കക്ഷി രാഷ്ട്രീയത്തിന്റെ പ്രധാന ഉദ്ദേശം എങ്ങനെയും ഏത് വിധേനയും തിരെഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് വാങ്ങി അധികാരത്തിൽ എത്തുക എന്ന് മാത്രമായി.
അത് വരെ രാഷ്ട്രീയ പാർട്ടിയിലെ സ്ഥാനങ്ങൾ ഭാരിച്ച ഉത്തരവാദിത്തങ്ങൾ ആയിരുന്നു. പക്ഷെ എൺപത്കൾ മുതൽ രാഷ്ട്രീയപാർട്ടി സ്ഥാന 'മാനങ്ങൾ ' അധികാര ചിഹ്നങ്ങളും സർക്കാർ അധികാരത്തിന്റെ സുഖ ശീതളിമ എന്ന ഒരൊറ്റ വ്യക്തി കേന്ദ്രീകൃത സ്വപ്നവും മാത്രമായി ചുരുങ്ങി.
I980 കളുടെ മധ്യത്തോടെ സ്കൂൾ കോളേജ് തല വിദ്യാർത്ഥി സംഘടനകളിലൂടെ മുകളിലോട്ട് പോകുവാൻ ഒരുപാടു പേർ തത്രപെട്ടത് അധികാര രാഷ്ട്രീയം ഒരു കരിയർ ഓപ്ഷനായാണ്. അതിൽ തന്നെ ഒരുപാടു പേർക്ക് കൂടുതൽ മെച്ചപ്പെട്ട പണവും പദവിയും കിട്ടിയപ്പോൾ അവർ അധികാര രാഷ്ട്രീയവിട്ടു പുതിയ മേച്ചിൽപ്പുറങ്ങളിൽപോയി. എന്നാൽ കുറച്ചുപേർ രാഷ്ട്രീയപ്രവർത്തനം തന്നെ മുഴുവൻ സമയ തൊഴിലാക്കി.
1990 കളിലെ നിയോ ലിബറൽ സാമ്പത്തിക പോളിസികളും അതുപോലെ സത്വ രാഷ്ട്രീയം മറയില്ലാതെ വന്നതും പഴയ ഐഡിയോലെജികളുടെ തിരോധാനവും കൂടുതൽ ദ്രശ്യമായി. അധികാര രാഷ്ട്രീയത്തിൽ നിന്ന് ആദർശങ്ങൾ ആവിയായപ്പോൾ അത് ഒരു പ്രായോഗിക അധികാര ഓട്ടമത്സരമായി.
രാഷ്ട്രീയ പാർട്ടികൾ സ്ഥാനമോഹികളെ കൊണ്ട് നിറഞ്ഞു. രാഷ്ട്രീയ പാർട്ടികൾ അധികാര രാഷ്ട്രീയത്തിലേക്കുള്ള ചവിട്ടു പടിയായപ്പോൾ പരസ്പരം പാരവപ്പും വെട്ടി നിരത്തുകളും അധികാര കസേരകളിയുമായി മാറി.
1990 കളിൽ നിയോ ലിബറൽ സാമ്പത്തിക വ്യവസ്ഥയിലെ കൺസ്യൂമർ വിപ്ലവത്തിന്റെ പരസ്യ സാമ്പത്തികതോടൊപ്പം വളർന്ന കോർപ്പറേറ്റ് ടി വി കൾ അധികാര രാഷ്ട്രീയത്തിന്റെ ദല്ലാളുകൾ ആയതോടെ ആദർശങ്ങക്കും ഐഡിയോളേജിക്കും പകരം വിവാദ പൂരിതമായി അധികാര രാഷ്ട്രീയം.
രാഷ്ട്രീയ വ്യവഹാരം ജനങ്ങളിൽ നിന്ന് ടെലിവിഷൻ സ്റ്റഡിയോയിലെക്കു മാറി. മസാല വിവാദപടങ്ങൾ വൈകുന്നേരങ്ങളിലെ ടി അർ പി യും അത് കൊണ്ട് വരുന്ന പരസ്യ വരുമാനവും മാത്രമായി.
സെക്സ് മസാലകൾ രാഷ്ട്രീയ വ്യവഹാരങ്ങളായി ഫുൾ ഹൗസ് ഓടിയപ്പോൾ പലപ്പോഴും ടെലിവിഷൻ ആങ്കർമാർ ഹീറോകളും വില്ലൻമാരുമായി രാഷ്ട്രീയ പാർട്ടികളുടെ നടൻമാരുടെ അടികാണുവാൻ ഒരു എന്റർടൈൻമെന്റ് പടം കാണുന്നത് പോലെ ആള് കൂടി. ഏറ്റവും കൂടുതൽ മസാലക്കു ഏറ്റവും കൂടുതൽ ടി അർ പി എന്ന സ്ഥിതിയിലായി മീഡിയ -രാഷ്ട്രീയ ബിസിനസ് മോഡൽ
രാഷ്ട്രീയ പാർട്ടികളിൽ ഐഡിയോളെജിയും ആദർശവും കൂടുതൽ ഉണ്ടെങ്കിൽ മേലോട്ട് പോകില്ല. അതിനു വേണ്ടത് അതാതു പാർട്ടി നേതാക്കളോടുള്ള ഭക്തി നിർഭരമായി വിധേയത്വമാണ്.
ഏതെങ്കിലും ഒരു ഗോഡ്ഫാദർ ഇല്ലാതെ ആർക്ക് രാഷ്ട്രീയ പാർട്ടികളിൽ വളരാനാകില്ല.
ഇന്ന് രാഷ്ട്രീയ പാർട്ടികൾക്കു ഹേഡ് മെന്റാലിറ്റിയാണ് (Herd mentality ). അവിടെ ആദർശ സംവാദങ്ങൾക്കു ഇടം ഇല്ല. അവിടെ ലോയൽറ്റിയും അപരവൽക്കരണവും അതിൽ നിന്നും വളരുന്ന വെറുപ്പും വളർത്തിയാണ് കൂടെ നിർത്തുന്നത്. ടി വി വാക്പോരിനെ അനുകരിച്ചുള്ള മത്സരയടികളും ട്രോളുകളും കൊണ്ട് സാമൂഹിക മാധ്യമങ്ങൾ വിധേയ സ്വരങ്ങളാൽ നിറഞ്ഞു .സാമൂഹിക മാധ്യമങ്ങളിലെ വിതരണത്തിനു കൊടുക്കുന്നത് പകർത്തി പരത്തി അധികാരി പട്ടേലു മാർക്ക് തൊമ്മികൾ സ്തുതി പാടുന്ന കാലമാണ്.
ഇന്ന് പലരും രാഷ്ട്രീയ പാർട്ടികളിൽ ചേരുന്നത് നാലു കാരണങ്ങൾ കൊണ്ടാണ്
.1) സംഘ ബലത്തിലും അധികാരത്തിന്റെ തണലിൽ കിട്ടുന്ന പ്രൊട്ടക്ഷൻ. ഇത് ബിസിനസ് തൊട്ട്,സർക്കാർ ജോലിയിൽ ട്രാൻസ്ഫർ മുതൽ മറ്റു കാര്യങ്ങൾ വരെ. സാധാരണക്കാർക്ക് സംഘബലം
2) വ്യക്തിഗത ഇൻസെന്റീവ് /പ്രയോജനങ്ങൾ. അത് ജോലിയാകാം, സ്ഥാനമാനങ്ങൾ ആകാം. അധികാരത്തിന്റെ അശ്രീത -ഗുണഭോക്ത മോഹമാകാം.
3) അധികാര-രാഷ്ട്രീയ കരിയർ. പഞ്ചായത്ത്‌ മുതൽ പാർലിമെന്റ് വരെ. മന്ത്രിയോ മന്ത്രിയുടെ അധികാര സന്നാഹങ്ങളുടെ തണലോ
4) ശീല വിചാര സത്വ ബോധം. അതിന് ജാതി -മത സബ് ടെക്റ്റൊ, അല്ലെങ്കിൽ കോളേജ് സാമൂഹിക വൽക്കരണമൊ ആകാം. അച്ഛൻ കൊണ്ഗ്രെസ്സ് ഞാനും. പാർട്ടി കുടുംബം അതിനു അപ്പുറം ഒന്നും ഇല്ല.
സംഘബല സത്വ ബോധ രാഷ്ട്രീയത്തിനു അപ്പുറം കാണാനാകാത്ത തിമിരം. നിങ്ങൾ ഞങ്ങൾക്ക് ഒപ്പം അല്ലെങ്കിൽ നിങ്ങൾ ഞങ്ങളുടെ ശത്രുവെന്ന ഹേഡ് അല്പ യുക്തി.
ചുരുക്കത്തിൽ ഇന്ന് ആദർശങ്ങൾ ആവിയായി സർക്കാർ അധികാര മോഹവും അധികാരത്തോടും അധികാരികളോടുമുള്ള പൂർണ വിധയത്തമായിരിക്കുന്നു ഐഡിയോളേജി. പാർട്ടി ഏതായാലും മതി അധികാരമാണ് കാര്യം എന്ന നിലയിലായി.
അബ്ദുള്ള കുട്ടി തൊണ്ണൂറുകളിലെ അധികാര രാഷ്ട്രീയ കരിയർ മോഹങ്ങളുടെ നേർപതിപ്പാണ്. കുഷ്ബു വിനെ അധികാരത്തിന്റെ അപ്പവും വീഞ്ഞ്മാണ് വേണ്ടത്. അവരൊക്കെ മീഡിയ മസാലയിലെ സഹ നടന്മാർ മാത്രം. തട്ടിപോയാൽ ചരിത്രത്തിൽ നിന്നും അപ്പോഴേ ആവിയാവുന്നവർ.
അവരുടെ രാഷ്ട്രീയം തുടങ്ങുന്നതും അവസാനിക്കുന്നതും അവരിലാണ്. അധികാരത്തിന് അടുത്തെത്താൻ ഏത് പാർട്ടിയായാലും പ്രശ്നം അല്ല. അവനവിനിസം ഇന്ന് മിക്കവാറും എല്ലാ പാർട്ടികളിലുമുള്ള മുഖ്യധാര സമീപനമായിരിക്കുന്നു.
അധികാര രാഷ്ട്രീയം ഒരു സിനിക്കൽ ബിസിനസ് സംരഭമായി മാറി . ഇന്ത്യയിൽ നിലവിലുള്ള ഫ്യൂഡൽ പാരമ്പര്യവും അധികാര മോഹത്തിന്റെ ലഹരിയും മാത്രമാണ് കാര്യം. അത് കൊണ്ടാണ് അപ്പന്റെ കല്ലറ രാഷ്ട്രീയ മെറ്റഫർ ആകുന്നത്.
കേരളത്തിൽ നവോത്‌ഥാനം, പുരോഗമനം പ്രത്യയശാസ്ത്രം എല്ലാം വെറും വായ്താരീകളാണ്. ഇന്ന് അധികാരത്തിന്റെ അകത്തളങ്ങളിൽ എല്ലാം ജാതി -മത പരിഗണനകൾ മാത്രം. എല്ലാ രാഷ്ട്രീയ പാർട്ടികളും സീറ്റ് നിശ്ചയിക്കുന്നത് പോലും ജാതി -മത -ഉപജാതി നോക്കിയാണ്.
ജോസ് മോനോടുള്ള സ്നേഹാദരങ്ങൾ ഒന്നും അല്ല. ഗസ്റ്റ് അപ്പിയേറെൻസിന് നസ്രാണികളുടെ കുറവു കൂടി നികത്തിയാൽ എണ്ണം ഒപ്പിക്കാമോ എന്ന ഒരു സിനിക്കൽ ബിസിനസ് പരീക്ഷണമാണ് അതിന് കാരണം 2019 മെയിലെ ഞെട്ടിച്ച വോട്ടു നഷ്ട്ടം എന്ന് അറിയാൻ പാലാ വരെ പോകേണ്ട.
പൂന്താനം ഇത് നേരത്തെ പറഞ്ഞതാണ് :
സ്‌ഥാനമാനങ്ങൾ ചൊല്ലിക്കലഹിച്ചു
നാണംകെട്ടു നടക്കുന്നിതു ചിലർ
മദമത്സരം ചിന്തിച്ചു ചിന്തിച്ചു
മതി കെട്ടു നടക്കുന്നിതു ചിലർ;
ജേ എസ് അടൂർ
Jayasankar Peethambaran, Nissam Syed and 231 others
29 comments
25 shares
Like
Comment
Share

ഇങ്ഗ്ളീഷ് പഠന വഴികൾ : വേണോങ്കിൽ ചക്ക വേരിലും കായിക്കും

 ഇങ്ഗ്ളീഷ് പഠന വഴികൾ : വേണോങ്കിൽ ചക്ക വേരിലും കായിക്കും

ഇന്ന് ലോകത്തു വളരെകൂടുതൽ ഇങ്ഗ്ളീഷ് ഭാഷ ഉപയോഗിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ .ഇന്ത്യയിൽ തന്നെ ഇഗ്ളീഷ് നന്നായി ഉപയോഗിക്കുന്നവരിൽ,എഴുതുന്നവരിൽ ഒരുപാട് പേര് മലയാളികളാണ് .
മലയാളം പഠിച്ചത് വീട്ടിൽ നിന്നും നാട്ടിൽ നിന്നും പിന്നെ ആശാൻ പള്ളികൂടത്തിൽ നിന്നുമാണ് . ഇഗ്ളീഷ് എ ബി സി ഡി നാലാം ക്ളസ്സിലാണ് പഠിച്ചത് . എന്നാൽ അഞ്ചാം ക്‌ളാസ് തൊട്ട് കൂട്ടി വായിക്കാൻ പഠിച്ചത് അമ്മ ന്യൂ ടെസ്റ്റ്മെന്റ് ഇൻഗ്ളീഷില് വൈകുന്നേരങ്ങളിലെ പ്രാർത്ഥനകളിൽ വായിക്കുവാൻ പഠിപ്പിച്ചാണ്
പിന്നെ പിന്നെ വായന ശാലയിൽ നിന്ന് ആറാം ക്‌ളാസ്സു തൊട്ട് ഇങ്ഗ്ളീഷ് പുസ്തകങ്ങൾ ഡിക്ഷണറിയുടെ സഹായത്തിൽ വായിക്കുവാൻ തുടങ്ങി .അറിയാത്ത വാക്കുകൾ നോട്ട് ബുക്കിൽ എഴുതി വായിക്കുമായിരുന്നു. ചിലത് വായിക്കുവാൻ ഒന്നും രണ്ടും ആഴ്ച എടുക്കുമായിരുന്നു.
പക്ഷെ അന്ന് റേഡിയോയിൽ ബി ബി സി വാർത്ത കേട്ടിട്ട് ഒരു കുന്തവും മനസ്സിലായില്ല .
സ്‌കൂളിൽ പണ്ട് തന്നെ പ്രസംഗം ഉപന്യാസം എഴുത്തു നാടകം എന്നിവക്ക് സമ്മാനം കിട്ടിയെങ്കിലും അന്നത്തെ ഏറ്റവു വലിയ ആഗ്രഹം ഇങ്ഗ്ളീഷിൽ പ്രസംഗിക്കണം എന്നായിരുന്നു .
എട്ടാം ക്ളസ്സിൽ കടമ്പനാട് സ്‌കൂളിൽ ചേർന്നപ്പോൾ ഒന്നാം ക്‌ളാസ് മുതൽ ഇങ്ഗ്ളീഷ് മീഡിയത്തിൽ പഠിച്ച കുറെ മിടു മിടുക്കർ ഇങ്ഗ്ളീഷുകാർ . യൂത്ത് ഫെസ്റ്റിവലിൽ പേര് കൊടുത്തപ്പോഴേ പലരും അടക്കി ചിരിച്ചു , ചിലർ കളിയാക്കി . നാട്ടും പുറത്തു മാഞ്ഞാലി സർക്കാർ സ്‌കൂളിൽ മലയാളത്തിൽ പഠിച്ചു വന്ന ഇവൻ എന്ത് ഇങ്ഗ്ളീഷ് പറയും എന്ന ന്യായമായ സംശയം .തൊലിക്ക് ജന്മനാ കട്ടിയുള്ളത് കൊണ്ട് കളിയാക്കലുകൾ ഏറ്റില്ല . പക്ഷെ സംഗതി എങ്ങനെ സംഘടിപ്പിക്കും .ഇങ്ഗ്ളീഷിന് നല്ല മാർക്കുണ്ടായിരുന്നു എന്നത് ശരി .സംഗതി പതിവായി വായിച്ചിട്ടുണ്ട് .പക്ഷെ ജീവിതത്തിൽ ആ ഭാഷ പറഞ്ഞിട്ടില്ല . പറയാനൊക്കുമോ എന്ന് ഒരുറപ്പും ഇല്ല.
സംഗതി പൊളിയുമോ? പ്രസംഗം പകുതി നിർത്തി തുപ്പൽ ഇറക്കുമ്പോൾ പിള്ളാര് കൂകുമോ എന്നൊക്ക ഉള്ളിൽ അങ്കലാപ്പുണ്ട് .എന്തായാലും നാട്ടിൽ ഗ്രാഡുവേറ്റ് ആയ ചില ചേട്ടൻമാരുടെ പുറകെ നടന്നു ചില പ്രസംഗങ്ങൾ എഴുതി വാങ്ങി .പക്ഷെ ഉറക്കെ വായിച്ചപ്പോൾ ഒരു ഗുമ്മില്ല .
അങ്ങനെ വായന ശാലയിൽ തപ്പിയപ്പോൾ ഇങ്ഗ്ളീഷ് പ്രസംഗങ്ങളുടെ ഒരു സമാഹാരം കിട്ടി .അതിൽ , ഗാന്ധി , നെഹ്‌റു , വിവേകാന്ദൻ , എബ്രഹാം ലിങ്കൺ എന്നിവരുടെ പ്രസംഗങ്ങൾ ഉണ്ടായിരുന്നു .ആദ്യം അവയിൽ ചിലത് ഡിക്ഷണറിയുടെ സഹായത്തിൽ പഠിച്ചു .പിന്നെ ദിവസവും ട്രിസ്റ് വിത് ഡെസ്ടിനിയും മറ്റും വീട്ടിലെ കണ്ണാടിയുടെ മുന്നിൽ നിന്ന് കാച്ചി. രണ്ടാഴ്ച്ച റിഹേഴ്സൽ .പിന്നെ ചേട്ടൻമാർ എഴുതിയതും മറ്റ് പ്രസംഗങ്ങളിൽ ചില വാചകങ്ങളും ചേർത്ത് മൂന്നു സാമ്പിൾ പ്രസംഗങ്ങൾ എഴുതി ..ഒന്ന് ഡെമോക്രസി , വേറൊന്നു സ്റ്റുഡന്റസ് ആൻഡ് പൊളിറ്റിക്സ് , മൂന്നാമത് ,ഇന്ത്യ - മൈ കൺട്രി . സംഗതി മൂന്നും കാണാതെ പഠിച്ചു .
ആദ്യ റിഹേഴ്സൽ പതിവ് പോലെ കണ്ണാടിയുടെ മുന്നിൽ .പിന്നെ ടെറസിൽ കയറി മുന്നിൽ താഴെ ആയിരങ്ങൾ നിൽക്കുന്നതായി സങ്കൽപ്പിച്ചു ഗംഭീര റിഹേഴ്സൽ .
എന്തായാലും മത്സര ദിനം വന്നപ്പോൾ അല്പം അങ്കലാപ്പും സ്വൽപ്പം ആത്മ വിശ്വാസവും സംഗതി കുളമാക്കല്ലേ എന്ന് ഇച്ചിരി പ്രാർത്ഥനയും . വിഷയം സ്റ്റുഡന്റസ് ആൻഡ് പൊളിറ്റിക്സ് .എബ്രഹാം ലിങ്കൺ ഡെമോക്രസിയെകുറിച്ചു പറഞ്ഞത് പറഞ്ഞു കൊണ്ട് തുടങ്ങി .അവസാനിപ്പിച്ചപ്പോൾ കൈയ്യടി .സാർ പുറത്തു തട്ടി പറഞ്ഞു ' വെൽ ഡൻ ' .ഒന്നാം സമ്മാനം കിട്ടിയപ്പോൾ ആത്മ വിശ്വാസത്തിന്റ ആദ്യ ചവിട്ട് പടി കയറി .
പിന്നെ കുണ്ടറ അലിണ്ടിൽ പോയി ഇങ്ഗ്ളീഷ് മലയാളം പ്രസന്ഗിച്ചു സമ്മാനം കിട്ടിയ പുസ്തകമാണ് ഡിസ്കവറി ഓഫ് ഇന്ത്യ .ഒമ്പതാം ക്‌ളാസിൽ .ആ പുസ്തകം വായിക്കാൻ രണ്ടു മാസമെടുത്തു .കാരണം ഓരോ പേജ് വായിക്കുമ്പോഴും അറിയാത്ത ഇരുപത് വാക്കെങ്കിലും ഉണ്ടാകും .അത് ഒരു നോട്ട് ബുക്കിൽ എഴുതി .ഒരു പേജ് കുറഞ്ഞത് രണ്ടു പ്രാവശ്യം വായിക്കും .അങ്ങനെയാണ് നെഹ്രുവിനേയും ഇന്ത്യയെയും ഇങ്ഗ്ളീഷിനെയും കണ്ടെത്തിയത്.
അത് കഴിഞ്ഞു ഇല്ലുസ്ട്രേറ്റഡ് വീക്‌ലി അടൂരിൽ പോയി വാങ്ങി വായിക്കും .പിന്നെ സ്ഥിരം വായനക്കാരനായി . അതുപോലെ റീഡേഴ്‌സ് ഡൈജസ്റ്റ് . ഭാഷയുടെ ഉള്ളറിയാൻ അത് വളരെ സഹായിച്ചു .
അങ്ങനെ കോളേജിൽ പഠിക്കുമ്പോൾ തിരുവന്തപുരത്തു യൂണിവേഴ്സിറ്റി യുത് ഫെസ്റ്റിവലിൽ പോയപ്പോഴാണ് ഡെബനയർ എന്ന മാസിക കണ്ടത് .തിരുവന്തപുരത്തെ സെക്രെട്ടറിയേറ്റിന് മുമ്പിൽ ഉള്ള കടയിൽ .തിരിച്ചു നോക്കിയപ്പോൾ മനസ്സിനെ കുലുക്കുന്ന സെന്റർ സ്‌പ്രെഡ്‌ .അന്നാണ് സുന്ദരി പെണ്ണുങ്ങളുടെ ന്യൂഡ് ഫോട്ടോ ജീവിതത്തിൽ ആദ്യമായി കാണുന്നത് .
സംഗതി രഹസ്യമായി വാങ്ങി പൊതിഞ്ഞു .സെന്റർ സ്പ്രെഡാണ്‌ ആകര്ഷിച്ചതെങ്കിലും അത് ഒന്നാം തരം ഇഗ്ളീഷ് മാഗസിൻ ആയിരുന്നു . വീർ സാങ്‌വി , ധിരൻ ഭഗത് , സൽമാൻ ഖുർഷിദ് , ഇഗ്ളീഷ് കവിത , കഥ , ട്രാൻസ്ലെഷൻ . പിന്നെ സ്ഥിരം വായനക്കാരനായി . ഒരുപക്ഷെ ഇപ്പോഴും പഴയ ഡെബനയറിന്റെ കൂടുതൽ കളക്ഷൻ ഉള്ളവരിൽ ഒരാളായിരിക്കും
പതിനഞ്ചു വർഷങ്ങൾക്ക് ശേഷം അതിന്റെ അന്നത്തെ എഡിറ്റർ അനിൽ ധാർക്കർ സുഹൃത്തായി . അന്നത്തെ ഡെപ്യൂട്ടി എഡിറ്റർ ഹുതോക്ഷി ഡോക്റ്ററുമായി ചേർന്നാണ് ഇൻഫോ ചേഞ്ച് ഓൺലൈൻ മാസിക 20കൊല്ലം മുമ്പ് തുടങ്ങിയത് .ഹുതോക്ഷി ജീവിതത്തിലെ ആത്മ മിത്രങ്ങളിൽ ഒരാളും പ്രൊഫെഷണൽ പാർട്ണറും എന്റെ ഏറ്റവും നല്ല എഡിറ്ററുമാണ് .
ഡിഗ്രിക്ക് പഠിച്ചത് സയൻസ് .വീട്ടുകാർക്ക് സയൻസിൽ എം എസ് സി ചെയ്യണം ..എനിക്ക് സിനിമയോ സാഹിത്യമോ അല്ലെങ്കിൽ ലോ യോ മതി .വീട്ടുകാർക്ക് ഐ എ എസ് എഴുതണം .എനിക്ക് വേണ്ട .അവസാനം അപ്പൻ പറഞ്ഞു എന്നാൽ നിനക്ക് ഇഷ്ടമുള്ളത് ചെയ്യ് .അദ്ദേഹം ചെയ്ത ഏറ്റവും വലിയ കാര്യം എന്റെ ഇഷ്ടങ്ങൾക്ക് തടസ്സം നിന്നില്ല എന്നതാണ് .
ആത്മ സുഹൃത്തിന് പൂനാ നാഷണൽ കെമിക്കൽ ലബോറട്ടറിയുടെ ഫെല്ലോഷിപ്പോടു കൂടി പൂനയിൽ. അങ്ങനെ പൂനക്ക് വണ്ടി കയറി .പുള്ളി പറഞ്ഞു എം എ ഇൻഗ്ളീഷ് ഡിപ്പാർട്ടമെന്റ് പ്രശസ്തമാണ് .ഓക്സ്‌ഫോഡിൽ നിന്നുള്ള പ്രൊഫെസ്സർമാരുണ്ട് .പക്ഷെ ടെസ്റ്റ് അല്പം പ്രശ്നമാണ് .
അവിടെ ചെന്ന് നോക്കിയപ്പോൾ മഴ പെയ്യുന്ന പോലെ ഇങ്ഗ്ളീഷ് പറയുന്ന പെമ്പിള്ളേർ .സ്വന്തം കാറിലും ബൈക്കിലും കറങ്ങുന്ന സിറ്റി ഗേൾസ്‌ . അവരുടെ ഒന്നാമത്തെ സെന്റെൻസ് മനസ്സിലാകുമ്പോഴേക്കും അവർ അഞ്ചാമത്തെ സെന്റെൻസിൽ എത്തിയിരിക്കുന്നു .പണ്ട് കൊടിയേറ്റം സിനിമയിൽ ഗോപി കഥാ പാത്രം പറഞ്ഞത് പോലെ മനസ്സിൽ ഓർത്തു " എന്തൊരു സ്പീഡ് '!!!'
പക്ഷെ എം എ ഇങ്ഗ്ളീഷ് അഡ്മിഷൻ ടെസ്റ്റ് വന്നപ്പോൾ ഒന്നും രണ്ടും മൂന്നും റാങ്ക് മലയാളികൾക്ക് . അഡ്മിഷൻ ടെസ്റ്റിൽ രണ്ടാം റാങ്ക് കിട്ടിയതോട് കൂടി മഴ പെയ്യുന്ന പോലെ ഇങ്ഗ്ളീഷ് പറയുന്നത് കൊണ്ട് ഇഗ്ളീഷ് വ്യുല്പത്തി ഉണ്ടാകണം എന്നില്ല എന്ന് മനസ്സിലായി
പൂനയിൽ ജീൻസിന്റ പോക്കറ്റിൽ ഒരു പോക്കറ്റ് ഡിക്ഷണറി എപ്പോഴും ഉണ്ടായിരുന്നു .ഏത് പുതിയ വാക്ക് കേട്ടാലും അത് അപ്പോൾ അടിവരയിടും.വൈകിട്ട് വായിച്ചു മനസ്സിലാക്കും .പിന്നെ ബോധി ഡിസ്കഷൻ ഗ്രൂപ്പിൽ ചർച്ച .ഇങ്ഗ്ളീഷ് സ്ഥിരമായി പറയാനും വായിക്കാനും തുടങ്ങിയപ്പോൾ പിന്നെ വലിയ ആഗ്രഹം
ഇങ്ഗ്ളീഷിൽ എഴുതി പ്രസിദ്ധീകരിക്കുക എന്നതായിരുന്ന .
മലയാളത്തിൽ വളരെ മുമ്പേ എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും പതിനാറു വയസ്സ് മുതൽ പ്രതിധ്വനി എന്ന പേരിൽ ഒരു ലിറ്റിൽ മാഗസിൻ നടത്തിയിട്ടുണ്ടെങ്കിലും ഇഗ്ളീഷിൽ എഴുതി പ്രസിദ്ധീകരിക്കുവാൻ ധൈര്യം ഇല്ലായിരുന്നു .
അത് കൊണ്ട് ആദ്യമെഴുതിയ ആർട്ടിക്കിളിന്റെ കൂടെ അവിടെ ലോക്കൽ പത്രത്തിൽ റിപ്പോർട്ടറായിരുന്ന ഒരു സുഹൃത്തിന്റ പേരും കൂടി വച്ചു .എന്നിട്ട് പൂനാ ഇന്ത്യൻ എക്സ്പ്രസ്സിന്റെ ഓഫിസിൽ പോയി .അവിടെ ഉണ്ടായിരുന്ന മറുനാടൻ മലയാളി നരൻ കരുണാകാരനെ മുട്ടി .അയാൾ കയ്യൊഴിയാൻ ഫീച്ചർ എഡിറ്റർ വിനീത ദേശ്മുക്കിനെ കാണുവാൻ പറഞ്ഞു .
അപ്പോഴേക്കും അവർ അവരുടെ വീട്ടിൽ പോയി .അങ്ങോട്ട് വണ്ടി വിട്ടു .പക്ഷെ ആ ആർട്ടിക്കിൾ ഒറ്റ നൊട്ടം നോക്കിയിട്ട് പറ്റില്ല എന്ന് പറഞ്ഞു .ഇത് പിള്ളേര് കളിയല്ല എന്ന് പറഞ്ഞു സന്ബ് ചെയ്തു കതകടച്ചു
കൂടെയുള്ള കബ് റിപ്പോർട്ടർ പറഞ്ഞു സോറി , ആദ്യ ശ്രമം പാളിയതിൽ . ഞാൻ പറഞ്ഞു ഒരു സോറിയും ഇല്ല .ഇത്‌ നല്ല പീസാണ് .അങ്ങനെ അതിന്റ കോപ്പിഎടുത്തു ഇന്ത്യൻ എക്സ്പ്രസ്സിന്റെ ചീഫ് എഡിറ്റർക്ക് ഡൽഹിയിൽ അയച്ചു കൊടുത്തു .
പിറ്റേ ഞായറാഴ്ച്ച രാവിലെ കൂടെ പഠിച്ചവർ ഹോസ്റ്റിലിൽ വന്നു വിളിച്ചെഴുനേൽപ്പിച്ചു ഇന്ത്യൻ എക്സ്പ്രസ് സൺഡേ മാഗസിൻ തന്നു . ലീഡ് ഫീച്ചർ ആർട്ടിക്കിൾ ' When Hamlet became a Mizo ' സ്വന്തം ബൈ ലൈനിൽ . സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു . എന്റെ കൂട്ടുകാരന്റെ കൂടെ നടത്തിയ ആദ്യ മിസോറാം യാത്രയെകുറിച്ചായിരുന്നു . ആദ്യമായി ആയിരം രൂപ പ്രതിഫലം കിട്ടിയ എഴുത്തു .
അത്‌ കാണിച്ചു ടൈംസ് ഓഫ് ഇന്ത്യ പൂനാ എഡിഷനിൽ മാസത്തിൽ രണ്ടു ഫീച്ചർ എഴുതാൻ അന്നത്തെ ഫീച്ചർ എഡിറ്റർ നീത തോമസ് അവസരം തന്നു . പിന്നെ തിരിഞ്ഞു നോക്കിയിട്ടില്ല .അടുത്തത് ഇ പി ഡബ്ല്യൂ എന്ന അക്കാദമിക് ജേണലിൽ . ഏതാണ്ട് മുന്നോറോളം ആർട്ടിക്കിളുകളും പേപ്പറും പ്രസിദ്ധീകരിച്ചു .ഇന്ത്യയിലെ മിക്ക പത്രങ്ങളിലും .ഹ്യൂമൻ സ്കേപ്പ് എന്ന മാസികയിൽ വര്ഷങ്ങളോളം സ്ട്രൈറ്റ് ടോക്ക് എന്ന കോളം .
പിന്നീട് ഹ്യൂമൻസ്‌കേപ്പിന്റെ എഡിറ്ററുമായി ചേർന്നു ഇരുപത് കൊല്ലം മുമ്പ് ഇൻഫോചെഞ്ചു തുടങ്ങി .അതിൽ വേൾഡ് വ്യൂ എന്ന കോളം വര്ഷങ്ങളോളം എഴുതി .പിന്നെ തുടങ്ങിയ മാഗസിൻ അജണ്ട കഴിഞ്ഞ രണ്ടു വര്ഷം വരെ കൊണ്ട് നടന്നു . ഏഷ്യയിലെമിക്ക രാജ്യങ്ങളിലും പ്രസിദ്ധീകരിച്ചു .അത് കഴിഞ്ഞു ഏഷ്യ മീഡിയ ഫോറം ഉണ്ടാക്കി
ഇങ്ഗ്ളീഷിൽ അഞ്ചു പുസ്തകങ്ങൾ .പക്ഷെ
ജീവിതത്തിൽ ഏറ്റവം സന്തോഷം തോന്നിയത് എട്ടാം ക്‌ളാസിൽ ഇഗ്ളീഷ് പ്രസംഗത്തിൽ ഒന്നാം സമ്മാനം കിട്ടിയപ്പോഴും ഇന്ത്യൻ എക്സ്പ്രസ്സ് സൺഡേ മാഗസിൻ ആദ്യ ആർട്ടിക്കിൾ പ്രസിദ്ധീകരിച്ചപ്പോഴുമാണ് .
പിന്നെ മഴ പെയ്യുന്നപോലെ ഇങ്ഗ്ളീഷ് പറയാനും എഴുതാനും അറിയാവുന്ന ഒരാളുടെ കൂടെ കൂടി .ഇപ്പോൾ അവരും പിള്ളേരും ഇഗ്ളീഷ് എഴുത്തുകാരാണ് .അപ്പന്റെ ആദ്യ മലയാള പുസ്തകവും മോന്റെ ആദ്യ ഇങ്ഗ്ളീഷ് പുസ്തകവും അടുത്ത വർഷമിറങ്ങും .
ചുരുക്കത്തിൽ ഇങ്ഗ്ളീഷ് പഠിക്കാൻ ഇങ്ഗ്ളീഷ് മീഡിയത്തിൽ പഠിക്കണം എന്നില്ല .മലയാളം മീഡിയത്തിൽ പഠിച്ചു മലയാളത്തിൽ എഴുതി പിന്നെ ഇങ്ഗ്ളീഷില് വൈഭവം തെളിയിച്ചവരാണ് ഇന്ന് ഇന്ത്യയിലെ പ്രമുഖ ജേണലിസ്റ്റുകളും എഴുത്തുകാരും .
ഇതൊക്കയാണെങ്കിലും ഭാഷ പഠനം തീരുന്നില്ല. പുതിയ വാക്കുകളും പ്രയോഗങ്ങളും വന്നുകൊണ്ടേയിരിക്കും. എല്ലാ ജൈവ ഭാഷകളും സാഹചര്യങ്ങൾക്കും അതു ഉപയോഗിക്കുന്നതും അനുസരിച്ചു മാറി കൊണ്ടിരിക്കും. അത് കൊണ്ട് തന്നെ നിരന്തരം പഠിച്ചു ഉപയോഗിക്കുമ്പോഴാണ് ഭാഷക്കു ജീവനും ഓജസ്സുമുണ്ടാകുന്നത്.
വേണോങ്കിൽ ചക്ക വേരിലും കായിക്കും
ജെ എസ് അടൂർ .
Methilaj MA, KJ Jacob and 542 others
97 comments
29 shares
Like
Comment
Share