Monday, June 20, 2016

കേരള രാഷ്ട്രീയ മാറ്റത്തിന്‍റെ നാള്‍ വഴികൾ-2


കേരളത്തിൽ ഒരു നിയതമായ കക്ഷി രാഷ്ട്രീയ പ്രക്രിയയും സമൂഹത്തിന്റെ രാഷ്ട്രീയവൽക്കരണവും പ്രസക്തമായി തുടങ്ങിയത് 1930 കളിൽ ആയിരുന്നു. അതിനു മുൻപ് ഉണ്ടായ സമുദായ സാമൂഹിക രാഷ്ട്രീയ നീക്കങ്ങൾ എല്ലാം മലബാർ പ്രദേശത്തും തിരുവിതാംകൂർ കൊച്ചി മേഖലയിൽ ഉള്ള, പുതിയ വിദ്യാഭ്യാസം ലഭിച്ച ചില ചെറുപ്പക്കാരുടെ ഇടപെടലുകൾ മാത്രം ആയിരുന്നു. അവരിൽ തന്നേ മിക്കവാറും എല്ലാവരും തന്നെ വരേണ്യ ജാതി സമുദായങ്ങളിൽ നിന്നുള്ളവർ ആയിരുന്നു. എന്നാൽ 1930 കളിൽ വിദ്യാഭ്യാസത്തിന്റെ സാർവത്രിക ലഭ്യത കൂടുകയും പത്ര മാധ്യമങ്ങളിൽ കൂടി ലോകത്തെകുറിച്ചും ഇന്ത്യൻ സ്വാതിന്ത്ര്യ സമരത്തെ കുറിച്ചും കൂടുതൽ വിവരങ്ങൾ സമൂഹത്തിൽ പരക്കുവാനും തുടങ്ങി.
ലോക വിവരങ്ങളുടെയും രാഷ്ട്രീയ അറിവുകളുടെയും വിനിമയം മദ്രാസ് പ്രസിഡൻസിയിൽ ഇണ്ടായിരുന്ന മലബാർ മേഖലയിലും രാജ ഭരണത്തിൽ ആയിരുന്ന തിരുവിതാംകൂർ -കൊച്ചി പ്രദേശങ്ങളിലും വ്യത്യസ്ത തരത്തിൽ ഉള്ള സാമൂഹിക രാഷ്ട്രീയ ചലനങ്ങൾ സൃഷ്‌ടിച്ചു.
തിരുവിതാംകൂർ -കൊച്ചി പ്രദേശങ്ങളിൽ കൂടുതൽ സമുദായ സംഘടനകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ തന്നെ ഉണ്ടാകുവാനുള്ള കാര്യങ്ങളിൽ ഒന്ന് അന്ന് 19 നൂറ്റാണ്ടിന്റെ അവസാനത്തിൽ ഈ പ്രദേശങ്ങളിൽ ലഭ്യമായ സാമൂഹ്യ സ്ഥാപന മാതൃകകൾ മിഷനറിമാർ വളർത്തിയ സി.എം.എസ്. ( Church Mission Society), എൽ.എം.എസ് (London Mission Society) യും അതിന്റെ ചുവട് പിടിച്ചുണ്ടായ ക്രിസ്തീയ സമുദായ സംഘടനകളും ആയിരുന്നു. . അന്ന് ലഭ്യമായിരുന്ന സമൂഹിക സമുദായ സംഘടന മാതൃകയിൽ ആണ് പിന്നീട് എസ്.ൻ. ഡി.പി യും, എൻ. എസ്. എസും യോഗ ക്ഷേമ സഭയും എല്ലാം ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ ഉണ്ടായത്. ഉന്നത വിദ്യാഭ്യാസം ലഭിച്ച വരേണ്യ യുവാക്കൾ ആണ് ഇങ്ങയുള്ള സാമൂഹ്യ സമുദായ സരംഭങ്ങൾക്കു തുടക്കം കുറിച്ചത്. ഇവിടെ അന്നുണ്ടായ സാമൂഹിക സമുദായ സംഘകൾക്കു പല സാമൂഹിക ഇടപെട്ടലുകക്കുള്ള വേദികൾ ആയിരുന്നു. അവയിൽ മൂന്ന് പ്രധാന ധാരകൾ കാണാം.
1)അതാതു സമുദായത്തിലെ യാഥാസ്ഥിക ജീര്ണതകൾക്കെതിരെയുള്ള പ്രവർത്തനങ്ങൾ. വിദ്യാഭ്യാസവും പത്ര പ്രവർത്തനവും സാഹിത്യ പ്രവർത്തനവും എല്ലാം പാരമ്പര്യ യാഥാസ്ഥിക മൂല്യങ്ങളും ആധുനിക സാമൂഹ്യ പ്രവണതകളും തമിയിൽ ഉള്ള ഒരു ഒത്തു തീർപ്പു ശ്രമങ്ങൾ ആയിരുന്നു. അതുകൊണ്ടു തന്നേ ആധുനിക പ്രവണതകളെ സ്വീകരിച്ചെങ്കിലും അടിതട്ടിൽ അടിഞ്ഞു കൂടിയ ജാതി സമുദായ മേൽക്കോയ്മ കാഴ്ചാപ്പാടുകളെ സമൂലം മാറ്റാൻ സാധിച്ചില്ല. ഒരു പാരമ്പര്യ യാഥാസ്ഥിതിക സമുദായത്തിന് മുകളിൽ ആധുനിക സാമൂഹ്യ മൂല്യങ്ങളുടെ മേൽകുപ്പായം ഇടിവിച്ചുണ്ടായ പ്രശ്നങ്ങൾ കേരള സമൂഹത്തിലും രാഷ്ട്രീയത്തിലും ഇന്നുമുണ്ട്.
2) 1930 കളിൽ തിരുവിതാംകൂർ-കൊച്ചി മേഖലയിലെ പുതുതായി ഉരുത്തിരിഞ്ഞ രാഷ്ട്രീയ രംഗത്ത് ചുവട് ഉറപ്പിക്കാൻ സമുദായ സംഘടനകളും സമൂഹത്തിൽ സാമ്പത്തിക -വിദ്യഭ്യാസ പ്രഭാവം ഉള്ള ഒരു നവ വരേണ്യ ചെറുപ്പക്കാരും തമ്മിലുള്ള വിഭാഗീയ കിട മത്സരത്തിന്റെ തുടക്കങ്ങൾ കാണുവാൻ സാധിക്കും.. ഇവരിൽ പലരും അവരവരുടെ സമുദായ സംഘടനകളിൽ കൂടിയാണ് സാമൂഹിക രാഷ്ട്രീയ കാഴച്ചപ്പാടുകൾ അവരുടെ ചെറുപ്പ കാലത്തു രൂപപ്പെടുത്തിയത്. പിന്നീട് അവരിൽ പലരും സമുദായ സാമൂഹിക രാഷ്ട്രര്യത്തിന് ഉപരിയായി പൊതു രാഷ്ട്രീയ കക്ഷി ജനാധിപത്യ രാഷ്ട്രീയത്തിലേക്കു വന്നെങ്കിലും പലപ്പോഴും ജാതി-മത-സമുദായ ചിന്തകളെ പൂർണമായി വിട്ടു കളയാൻ 1930 കളിലും 1940 കളിലും ഇവിടെ വളർന്നു വന്ന രാഷ്ട്രീയ നേതൃത്വത്തിന് കഴിഞ്ഞോ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു. അതുകൊണ്ടു തന്നേ ആധുനിക ജനാധിപത്യ രാഷ്ട്രീയത്തിലേക്ക് ചുവട് മാറ്റിയെങ്കിലും അതിനടിയിൽ, വിവിധ ജാതി സമുദായങ്ങളിൽ' പുതിയ സാമ്പത്തിക-വിദ്യാഭ്യാസം കൈവരിച്ച നവവരേണ്യർക്കിടയിൽ ഉള്ള വിഭാഗീയ കിട മത്സര പ്രവണത ഉണ്ടായിരുന്നു എന്ന് വേണം കരുതുവാൻ. ഇത് നിവർത്തന പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ-സമൂഹിക ചരിത്രവും, ജാതി വിവേചങ്ങൾക്കെതിരെ തുടങ്ങിയ വൈക്കം സത്യാഗ്രഹത്തിന്റെ സാമൂഹിക-രാഷ്ട്രീയ ചരിത്ര പിന്നാമ്പുറങ്ങൾ പരതിയാൽ സ്പഷ്ട്ടമാകും. ഈ വിഭാഗീയ സമ്മർദ മത്സര രാഷ്ട്രറിയം കേരളത്തിൽ വളർന്നു വന്ന ജനാധിപത്യ കക്ഷി രാഷ്ട്രരെയത്തിന്റ് തൊലിപുറത്തിന് താഴെ കഴിഞ്ഞ എട്ട് ദിശകങ്ങളിൽ പല രീതിയിൽ വർത്തിക്കുന്നുണ്ട്.
ഈ കിടമത്സരത്തിന്റെ നേർകാഴ്ച മറ്റൊരു രീതിയിൽ 1957 ലെ ഇ.എം.എസ് മന്ത്രസഭക്കെതിരെ ഉണ്ടായ 'വിമോചന' സമരത്തിലും അതിനു ശേഷം ഉണ്ടായ രാഷ്ട്രീയ തിരഞ്ഞെടുപ്പിലും കോൺഗ്രസിന്റെ പിളർപ്പുകളിലും കേരള കോൺഗ്രസ്സിന്റെ തുടക്കത്തിലും മുസ്ലിം ലീഗിന്റെ രാഷ്‌ട്രീയ വളർച്ചയിലും കാണാം. ഇടത് പക്ഷ പാർട്ടികൾ വർഗ്ഗ സിത്താന്തം പറയുമ്പോഴും ജാതി സമുദായ മേല്കൊയ്മകൾ നേതൃത്വ സ്ഥാനത്തു സജീവമായിരുന്നു.
അതുകൊണ്ടു തന്നെയാണ് 'താക്കോൽ സ്ഥാനവും', , അഞ്ചാം മന്ത്രിയും' , ' സമുദായ സന്തുലനവും' ഇരുപത്തൊന്നാം നൂറ്റാണ്ടിലും വിവാദങ്ങൾ ആകുന്നതു.
അതുകൊണ്ടു തന്നെയാണ് ഇപ്പോഴും കേരളത്തിലെ മുന്നണികൾ സ്ഥാനാർഥി നിർണയത്തിൽ ജാതി-മത -സമുദായ അധികാര സമവാക്യങ്ങൾ പാലിക്കുന്നത്.
3) വ്യവസ്ഥാപിത കക്ഷി രാഷ്ട്രീയത്തിനും സമുദായ സമ്മർദ്ദ രാഷ്ട്രീയത്തിനും ഉപരിയായി ഉയർന്നു വന്ന വികേന്ദ്രീമായ സിവിക് രാഷ്ട്രീയ ധാര കേരളത്തിൽ പല ഭാഗത്തും ഉണ്ടായി. ഇതിൽ പലരും സ്വാതന്ത്യ സമരത്തിൽ പങ്കെടുത്തങ്കിലും കക്ഷി രക്ഷ്‌ട്രീയത്തിനും സമുദായ രാഷ്ട്രീയത്തിനും അതീതമായി പ്രവർത്തിച്ചവരാണ്. ഇതിൽ മലബാറിൽ നിന്നുള്ള പ്രമുഖർ മലബാറിൽ നിന്നമുള്ള കേളപ്പനും, കേശവ് മേനോനും അബ്ദുർ റഹ്‌മാൻ സാഹിബ്ബും, മൊയ്തു മൗലവിയെ എല്ലാം ഈ ഗണത്തിൽ പെടുത്താം. കേരളത്തിലെ ആദ്യകാല പത്രപ്രവര്തകരില്‍ പലരുംസഹോദരന്‍ അയ്യപ്പന്‍ മുതല്‍ കേശവ്ദേവും എം. ഗോവിന്ദനും, പില്‍ക്കാലത്ത് ഉണ്ടായ ലിറ്റില്‍ മാഗസിന്‍ പ്രസ്ഥാനങ്ങളും, ശാസ്ത്ര സാഹിത്യ പരിഷത് പോലെയുള്ള പ്രസ്ഥാനങ്ങളും പരിസ്ഥിതി പ്രസ്തങ്ങളും, 1980 കളില്‍ ഉയര്‍ന്നു വന്ന നവ സാമൂഹിക പ്രസ്ഥാനങ്ങളും ഇങ്ങനെയുള്ള ഒരു സിവിക് രാഷ്ട്രീയ ധാരയുടെ ഭാഗമാണ്. അത് പോലെ തന്നെ ആദ്യകാല ഗാന്ധി മാർഗ്ഗ പ്രവർത്തകരും സിവിക് രാഷ്ട്രീയ ധാരയിൽ പ്രവർത്തിച്ച സാമൂഹിക പ്രവർത്തകർ ആയിരുന്നു.
നേരത്തെ സൂചിച്ചത് പോലെ മലബാറിലെയും തിരുവിതാംകൂർ-കൊച്ചിയിലെയും സാമൂഹിക രാഷ്ട്രീയ പശ്ചാത്തലങ്ങൾ വ്യത്യസ്തമായിരുന്നു. അതുകൊണ്ടു തന്നെ അവിടങ്ങളിൽ ഉണ്ടായ രാഷ്ട്രീയ-സാമൂഹിക പ്രസ്താനങ്ങളിലും നേതാക്കളിലിലും ഈ വ്യത്യാസങ്ങൾ ദൃശ്യമായിരുന്നു. അന്നും ഇന്നും തിരുവിതാംകൂർ-കൊച്ചി മേഖലകളിൽ ആണ് സമുദായ സമ്മർദ രാഷ്ട്രീയ ധാര സജീവമായിരിക്കുന്നത്.
പക്ഷെ കേരളത്തിന്റെ തെക്കു വടക്കോളം 1930 കൾ കഴിഞ്ഞു ആദ്യ അമ്പത് വർഷങ്ങളിൽ ഉണ്ടായ രാഷ്ട്രീയ നേതൃത്വത്തിൽ ബഹു ഭൂരിപക്ഷം ഇവിടുത്തെ വരേണ്യ ജാതി സമുദായങ്ങളിൽപെട്ടവരായിരുന്നു. ഇവിടെ ദളിത്- മുസ്ലിം-തീരദേശ പരമ്പരാഗത മൽസ്യ തൊഴിലാളികൾ എന്നിവരിൽ നിന്നും മറ്റു പാർശ്വവൽകൃത വിഭാഗങ്ങളിൽ നിന്ന് നേതൃത്വ സ്ഥാനത്തെത്തിയവർ വളരെ വിരളം ആയിരുന്നു.
ഇവിടെ കേരള രാഷ്ട്രീയ ചരിത്രം വിവരിക്കുകയല്ല ഉദ്ദേശം. മറിച്ചു ഇന്നത്തെ കേരള രാഷ്ട്രീയത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന കുഴാമറിച്ചിലികൾ മനസ്സിലാക്കാൻ കേരളത്തിലെ രാഷ്ട്രീയ ചരിത്ര വിശകലനം ആവശ്യമാണെന്ന് സൂചിപ്പിക്കുകയാണ്.
കേരള രാഷ്ട്രര്യത്തിനു ഒരു സ്ഥിരതയും സമാവയവും ഉണ്ടായതു 1980 മുതൽ ഇവിടെ രൂപപെട്ട മുന്നണി സമവാക്യമാണ്. 1971 വരെ ഇവിടെ ഒരു സർക്കാർ പോലും അഞ്ചു കൊല്ലം തികച്ചു ഭരിച്ചിട്ടില്ല.
കേരളത്തിൽ അഞ്ചുകൊല്ലം പൂർത്തിയാക്കിയ ആദ്യ മന്ത്രി സഭ അച്യുത മേനോൻ മന്ത്രി സഭയാണ്. എന്നാൽ 1980 കളിൽ ഉണ്ടായ രണ്ടു മുന്നണി സമവാക്യങ്ങൾ മാറുന്നതിന്റെ സൂചനയാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കണ്ടു തുടങ്ങിയത്.
തുടരും.

No comments: