Monday, November 6, 2017

സിവില്‍ സര്‍വീസ് സ്വപ്നങ്ങളും കേരളത്തിലെ കരിയര്‍ ക്രേയ്സും

മനുഷ്യന് ജീവിക്കണമെങ്കില്‍ ജോലിയും കൂലിയും വേണം. ഓരോ കാലത്ത് ഓരോ ജോലിയോടുമുള്ള സാമൂഹിക മനസ്ഥിതി രൂപപ്പെടുന്നത് അതില്‍ നിന്നുള്ള സാമ്പത്തിക വരുമാനവും അത് നല്‍കുന്ന സാമൂഹിക അടയാളപെടുത്തലുമാണ്. ചെയ്യുന്ന ജോലിയുടെ 'സ്ഥാന മാനങ്ങളെ ' ക്രോഡീകരിച്ചു അധികാര തട്ടുകള്‍ സൃഷ്ട്ടിച്ചു അടക്കി ഭരിക്കുന്ന ഘടനകളായാണ് ജാതി വ്യവസ്ഥ തന്നെ രൂപപെട്ടത്. ദൈവങ്ങളെയും ഭൂമിയും കൈക്കലാക്കി വയ്ക്കുന്നവര്‍ അധികാരികള്‍ ആയിരുന്ന മാടമ്പി ഫ്യുഡല്‍ വ്യവസ്ഥയില്‍ നിന്ന് മാര്‍ക്കെറ്റ് -സ്റ്റേറ്റ് അച്ചുതണ്ടിലേക്ക് ഭരണ -അധികാര സൂചികകള്‍ മാറിയപ്പോള്‍ അധികാരം സാമ്പ്രതയിക ഹരമാക്കിയവര്‍ അങ്ങോട്ട്‌ കളം മാറ്റി പിടിച്ചു. ഇന്ത്യയില്‍ പഴയ ഫ്യുഡല്‍ വ്യവസ്ഥയും പുതിയ രാഷ്ട്രീയ -അധികാര -അഹങ്കാര വ്യവസ്ഥകളും കൂടി ചേര്‍ന്ന ഒന്നാണ് ഇന്നത്തെ അധികാര ഘടനകള്‍ തന്നെ. ഇന്ന് അങ്ങനെയുള്ള അധികാര വ്യവസ്ഥയില്‍ കയറി പറ്റി അധികാര-അഹങ്കാര അകമ്പടിയോടെയുള്ള സാമൂഹിക 'സ്ഥാന-മാനങ്ങള്‍ക്കുള്ള രണ്ടു വഴികള്‍ ആണ് രാഷ്ട്രീയ പാര്‍ട്ടികളില്‍ ചേര്‍ന്ന് രാഷ്ട്രീയ നേതാവായി നാടു വാഴി ആകുക എന്നതും സിവില്‍ സര്‍വീസ് എഴുതി അവരുടെ കാര്യസ്ഥരായി ഭരണം നടപ്പാക്കുക എന്നതും . ബ്രിട്ടിഷുകാര്‍ നികുതി പിരിക്കാനും ജനത്തെ 'കണ്ട്രോള്‍ ആന്‍ഡ്‌ കമാന്‍ഡ്' ചെയ്യാനും അടക്കി ഭരിക്കുവാനുമാണ് സിവില്‍ സര്‍വീസും പോലീസ് സര്‍വീസും സൃഷ്ട്ടിച്ചത്.
ഇന്‍ഡ്യ ജനാധിപത്യ വ്യവസ്ഥയില്‍ ആയപ്പോഴും പഴയ അധികാര ഘടനകളില്‍ വലിയ മാറ്റങ്ങള്‍ അധികം ഉണ്ടായിട്ടില്ല എന്നുള്ളത് ഒരു വസ്തുതയാണ് . അതുകൊണ്ട് തന്നെ പഴയ ഫ്യുഡല്‍ -ജാതി വ്യ്വവസ്ഥയും, കൊളോണിയല്‍ ഭരണ ലോജിക്കും, മാര്‍ക്കറ്റ്- സ്റ്റേട്ട് അച്ചുതണ്ടും , പിന്നെ അല്‍പ്പം ജനധിപത്യ മേമ്പോടിയുമൊക്കെ ചേര്‍ന്ന ഒരു സങ്കര -അധികാര-അഹങ്കാര പ്രയോഗങ്ങളാണ് ഇന്ത്യയില്‍ ഇന്ന് കാണുന്നത്. രാഷ്ട്രീയ പാര്‍ട്ടികളില്‍ നേതാവായി തിരഞ്ഞെടുപ്പിന് നിന്ന് ജയിച്ചു എം പി /എം എല്‍ എ മന്ത്രിയും ആകുക എന്നത് ഒരു ഏണീം പാമ്പും പോലുള്ള ഒരു ഹൈ റിസ്ക്‌ ഏര്‍പ്പാട് ആണ്. കിട്ടിയാല്‍ കിട്ടി പോയാല്‍ പോയി. പിന്നെ അവിടെയും ഫ്യുഡല്‍ ജാതി-മത വ്യവസ്ഥകള്‍ ഒക്കെ ഇപ്പോഴും തോലിക്കപ്പുറം ഉള്ളതിനാല്‍ ഒരു രാഷ്ട്രീയ നേതാവിന്‍റെ മകനോ/മകളോ ആയി ജനിച്ചില്ലെങ്കിലോ ഒരു രാഷ്ട്രീയ പാര്‍ട്ടി അല്ലെങ്കില്‍ ബിസിനസ്സ് ഗോഡ് -ഫാദറോ ഇല്ലെങ്കിലോ പിടിച്ചു നില്‍ക്കുവാന്‍ പ്രയാസം. ചുരുക്കി പറഞ്ഞാല്‍ സര്‍ക്കാര്‍ അധികാര സന്നാഹങ്ങളിലേക്ക് രാഷ്ട്രീയ പാര്‍ട്ടി പാതകള്‍ കല്ലും മുള്ളും നിറഞ്ഞ ഹൈ റിസ്കുള്ള ഒരു കരിയര്‍ ഓപ്ഷന്‍ ആണ് . പിന്നെ പിന്‍ -പണം ഇല്ലാതെ രാഷ്ട്രീയ നാടുവാഴി ആകുവാന്‍ പ്രയാസം. അങ്ങനെയാണ് സര്‍ക്കാര്‍- കാര്യസ്ഥ-അധികാരത്തിലേക്കുള്ള ലോ-റിസ്ക്‌ , മീഡിയം റിട്ടേന്‍സുള്ള ഒരു ഉപാധിയായി സിവില്‍ സര്‍വീസ് മാറിയത്.
അധികാര-രാഷ്ട്രീയ പ്രവര്‍ത്തനവും അതിനു കുട പിടിക്കുന്ന സിവില്‍ സര്‍വീസും രാജ്യത്തിന്‌ ആവശ്യമായതും പ്രയോജനമുള്ളതുമായ രണ്ടു കരിയര്‍ ഓപ്ഷന്‍ തന്നെയാണ് .അതില്‍ തര്‍ക്കമില്ല. പക്ഷെ ഈ രണ്ടു കരിയരിനോടും മദ്ധ്യ വര്‍ഗ്ഗ സമൂഹത്തിനും മാധ്യമങ്ങള്‍ക്കും ഉള്ള നിലപാടുകള്‍ ആണ് ഒരു സാധാരണ കുടുമ്പത്തിലും സമൂഹത്തിലും കാണുന്നത്. അധികാരം ഒരു വലിയ റിസോഴ്സ ആണ് .അത് കൊണ്ട് തന്നെ അധികാര-അഹങ്കാര-ഘടനകളോട് താല്പര്യം സ്വാഭാവികമാണ്. അതില്‍ തന്നെ ഒരു റിസ്ക്‌ -അവെഴ്സ് ആയ ഒരു മാര്‍ഗമാണ് സിവില്‍ സര്‍വീസ്. ഇപ്പോള്‍ അതിനു നല്ല ശമ്പളവും ഉണ്ട്. കിമ്പളം കിട്ടാന്‍ ഉള്ള സാധ്യത വലുതാണ്. പിന്നെ സ്ഥാന-മാനങ്ങളും 'നിലയും -വിലയും ' ഉള്ള ജോലി ആയതിനാല്‍ കല്യാണ മാര്‍കെറ്റില്‍ നല്ല ഡിമാണ്ട് . ഇതൊക്കെയുള്ള ഒരു സെമി-ഫ്യുടല്‍ മദ്ധ്യ വര്‍ഗ സമൂഹത്തില്‍ ഐ ഏ എസ്സ് സ്വപ്നങ്ങള്‍ സ്വാഭാവികമാണ്.
പിന്നെ എന്താണ് പ്രശ്നം? പ്രശ്നം മൂന്നാണ്. ഒന്ന് കരിയര്‍ സ്വപ്നങ്ങള്‍ക്ക് വേണ്ടി മാത്രം ആണ് വിദ്യാഭ്യാസം എന്ന ഒരു 'നോര്‍മല്‍' സാമൂഹിക സമീപനം ( കോമ്മണ്‍ സെന്‍സ് ) ; രണ്ടു ഒരു കുട്ടി ജനിച്ചു കഴിഞ്ഞാല്‍ ആ കുട്ടിയെ ഉപാധിയാക്കി സോഷ്യല്‍ സ്ടാട്ടാസ് കൂട്ടാന്‍ വെമ്പുന്ന സാമൂഹിക മനസ്ഥിതി ; മൂന്ന് തങ്ങളുടെ മക്കള്‍ക്ക് എന്താണ് ഏറ്റവും നല്ലത് എന്താണെന്ന് കുടുമ്പവും മതാപിതാക്കളും തീരുമാനിച്ചു അടിച്ചേല്‍പ്പിക്കുന്ന പ്രകൃതം. ഇത് ജോലിയുടെ കാര്യത്തില്‍ ആണെങ്കിലും കല്യാണത്തിന്‍റെ കാര്യത്തില്‍ ആണെങ്കിലും മറ്റെന്തു കാര്യങ്ങളുടെ തിരെഞ്ഞെടുപ്പില്‍ ആണെങ്കിലും ബാധകമായൊരു സാമൂഹിക വ്യവസ്ഥയില്‍ ഉള്ള 'നോര്‍മല്‍ ' ആയ ഒരു ഏര്‍പ്പാട് ആയിരിക്കുന്നു.
ഈ 'സ്ഥാന-മാന' തള്ളലുകള്‍ കുട്ടികള്‍ അഞ്ചാം ക്ലാസ് എത്തുന്നതിനു മുമ്പേ തുടങ്ങുന്നതിന്‍റെ ദാരുണ അവസ്ഥയില്‍ ആണ് ഇന്ന് കേരളത്തില്‍ കരിയര്‍ സംബന്ധമായ ആയ ഡിപ്രേഷനും ആത്മഹത്യകളും കൂടി വരുന്നതിനു ഒരു കാരണം. അതുപോലെ വിവാഹ മോചനങ്ങള്‍ക്കും ഒരു കാരണം കുട്ടികളുടെ ഇഷ്ട്ടങ്ങള്‍ പരിഗണിക്കാതെ കുടുംബ 'നിലയും വില'യും വച്ച് തള്ളലുകളാണ് . കേരളത്തിളെ മദ്ധ്യ -ഉപരി മദ്ധ്യ വര്‍ഗത്തില്‍ ഉള്ള ഒരു നല്ല വിഭാഗം ചെറുപ്പക്കാരെ പ്രെഷര്‍ കുക്കര്‍ ആക്കിയിരിക്കുകയാണ് ഈ കരിയര്‍-സക്സസ് പ്രീ- ഒക്കുപ്പ്യെഷന്‍. പഠിക്കുന്നത് , ജോലി കിട്ടാന്‍ മാത്രമാണെന്നും , ജോലി കിട്ടിയാല്‍ ഉടനെ കല്യാണം കഴിക്കണം , കല്യാണം കഴിച്ചു 'സെറ്റില്‍ ' ആയി കുട്ടികളെ ജനിപ്പിച്ചു അവരെയും 'നിലയോട് വിലയോടും ' വളര്‍ത്തണം എന്ന ലോജിക്ക് ഇന്ന് വൈറല്‍ ആയിരിക്കുകയാണ്. ഇത് ഒരു പുരുഷ-കേന്ദ്രീകൃത ലോജിക് ആണെന്ന് മറക്കരുത് .
ഒരു കുട്ടിയെ കുട്ടിയായി കളിച്ചും ചിരിച്ചും വായിച്ചും വര്‍ത്തമാനം പറയാനും ഒക്കെ വിടാതെ അഞ്ചാം ക്ലാസ്സ് മുതല്‍ ഡോക്റ്ററും , ഐ ഐറ്റി എന്ജിനീയരും പിന്നെ ഐ എ എസ്സും ഒക്കെ ആക്കുവാന്‍ വെമ്പുന്ന 'സ്നേഹനിധി' കളായ ' മതാ പിതാക്കള്‍ കുട്ടികളോട് ചെയ്യുന്ന ദ്രോഹം അവരില്‍ പ്രതിഫലിക്കുന്നത് ഒരു ഇരുപത്തി അഞ്ചു വയസ്സിനു ശേഷമായിരിക്കും. 'നോര്‍മല്‍ ' ആയി സക്സസ്ഫുള്‍ ആയി ജീവിക്കുവാന്‍ ഉള്ള കുടുമ്പ- സാമൂഹിക പ്രെഷര്‍ അത്ര ഭയങ്കരമാണ്. ഒരു പരിധി വരെ ഈ ഐ ഏ എസ്സ് ക്രെയിസും അതില്‍ നിന്ന് വരുന്നതാണ്. ഇതിനര്‍ത്ഥം ഈ കരിയര്‍ ഏതെങ്കിലും മോശമാണന്നല്ല. എല്ലാ കരിയറും നല്ലതാണ്. പക്ഷെ അത് ആര് എപ്പോള്‍ എങ്ങനെ തിരഞ്ഞെടുക്കുന്നു എന്നതാണ് പ്രശ്നം. കുട്ടികളെ സ്വാഭാവികമായി വളരാന്‍ വിടാതെ അഞ്ചാം ക്ലാസ്സ് മുതല്‍ കരിയര്‍ സ്വപ്നങ്ങള്‍ മാത്രം കൊണ്ട് വളര്‍ത്തിയാല്‍ അവര്‍ സാമൂഹികമായി പലപ്പോഴും ബോണസായി മരങ്ങളെ പോലെ ആയിരിക്കും.
ഒരാള്‍ ഏതു കരിയര്‍ തിരെഞ്ഞെടുക്കണം എന്ന ചിന്ത ഒരു പതിനേഴു പതിനെട്ടു വയസ്സില്‍ അയാള്‍ക്ക് തീരുമാനിക്കുവാനുള്ള കാഴ്ചപ്പാടും , മൂല്യങ്ങളും അതുപോലെ സ്വയം പക്വതയും ഉത്തരവാദിത്തവും നല്‍കുന്നത് അയാള്‍ വളര്‍ന്നു വരുന്ന ചുറ്റുപാടുകള്‍ ആണ്. കുട്ടികളുടെ മേളില്‍ ഒരു കരിയര്‍ അടിച്ചേല്പ്പിക്കാതെ അവരെ സാധാരണ ഗതിയില്‍ അത് സ്വന്തമായി കണ്ടെത്തുവാനുള്ള പ്രാപ്തി ( എനെബ്ലിംഗ് നര്‍ച്ചറിംഗ് ) നല്‍കുക എന്നതാണ് മാതാപിതാക്കള്‍ക്ക് ചെയ്യുവാന്‍ ഉള്ള ഒരു നല്ല കാര്യം. അത് പോലെ ഒരാള്‍ ഏതു കരിയര്‍ തിരഞ്ഞെടുക്കണം എന്നത് അയാളുടെ സര്‍ഗ്ഗ -സഹജ വാസനകളെയും പിന്നെ ആപ്റ്റിറ്റൂഡിനെയും ആശ്രയിച്ചായിരിക്കണം. ഒരാള്‍ക്ക് സിവില്‍ സര്‍വീസ് ആണ് താല്പര്യം എങ്കില്‍ അത് ഒരു ഇരുപതു വയസ്സ് ആകുമ്പോഴേക്കും ഒരു കാഴ്ചപ്പാടോടെ ചിന്തിച്ചു തീരുമാനിക്കണ്ട വിഷയമാണ്. അങ്ങനെ തീരുമാനിച്ചാല്‍ അതിനു വേണ്ടി നേരത്തെ തന്നെ വേണ്ടത് ചെയ്യുവാന്‍ കഴിയും. ഒരു പക്ഷെ ഇരുപത്തി അഞ്ചിന് മുന്‍പ് ക്ലിയര്‍ ചെയ്യാം അല്ലെങ്കില്‍ വേറെ മാര്‍ഗം തിരെഞ്ഞെടുക്കം.
എന്‍റെ മകന്‍ ഉപ്പോള്‍ അങ്ങനെ തീരിമാനിക്കണ്ട ഒരു പ്രായം ആണ്. ഒരു പക്ഷെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ജയിക്കുവാന്‍ ഉള്ള കഴിവും ആപ്ട്ടിടുഡും നേത്രുത്വ ഗുണവും ഉള്ള ആളാണ്. സാധാരണ കൂട്ടുകാരായി ഞങ്ങള്‍ ആകാശത്തിനു കീഴിലും മേളിലും ഉള്ള എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്യാറുമുണ്ട് . ഇതിനിടയില്‍ സിവില്‍ സര്‍വീസില്‍ താല്പര്യമുണ്ടോ എന്ന് ചോദിച്ചപ്പോള്‍. ഇല്ല എന്നാണ് പറഞ്ഞത് . അത് വ്യക്തമായ കഴ്ചപ്പോടെടെ ആണയാള്‍ പറഞ്ഞേത്‌ . അയാള്‍ അയാളുടെ വഴി കണ്ടെത്തെട്ടെ എന്നാണ് ഞങ്ങളുടെ നിലപാട്. ഒരു കരിയറിനെ കുറിച്ചും ഒരു കൌന്സിലിങ്ങും നല്‍കിയിട്ടില്ല. അയാള്‍ അയാളുടെ വഴികള്‍ സ്വയം കണ്ടെത്തട്ടെ.
ഒരു പക്ഷെ എന്‍റെ അച്ഛന്‍ ചെയ്ത ഏറ്റവും നല്ല കാര്യം പതിനെട്ടു വയസ്സ് കഴിഞ്ഞു എന്നെ എന്‍റെ വഴിക്ക് വിട്ടു എന്നതാണ്. സയന്‍സ് പഠിച്ച എനിക്ക് ഒരു നല്ല സയന്‍റ്റിസ്റ്റാ കാനുള്ള ക്ഷമയും സൂക്ഷ്മതയും ഇല്ല എന്ന് ഞാന്‍ തിരിച്ചറിഞ്ഞു സാഹിത്യം പഠിക്കുവാന്‍ പോയപ്പോള്‍ എന്നെ ഞാന്‍ തിരെഞ്ഞെടുത്ത വഴിയില്‍ വിട്ടതാണ് അവര്‍ ചെയ്ത ഏറ്റവും നല്ല സ്നേഹം.
എന്‍റെ കൂടെ വരുന്ന ചെറൂപ്പക്കാരോട് ഞാന്‍ പറയുന്ന ചില കാര്യങ്ങള്‍ ഉണ്ട്. ആദ്യമായി ജീവിതത്തെ കുറിച്ച് ഒരു കാഴ്ചപ്പാടുണ്ടാക്കുക. പിന്നീട് സമൂഹത്തെ കുറിച്ച് ഒരു കാഴ്ചപ്പാടുണ്ടാക്കുക . പിന്നീടു ആ സമൂഹത്തില്‍ നിങ്ങളെ കുറിച്ച് ഒരു കാഴ്ച്ചപ്പാടുണ്ടാക്കുക . അത് അനുസരിച്ച് നിങ്ങളെ കുറിച്ചും സമൂഹത്തെ കുറിച്ചും ഒരു വിഷന്‍ ഉണ്ടാക്കുക. നിങ്ങളുടെ സഹജ-സര്‍ഗ്ഗ വാസനകളെകുറിച്ച് ഒരു സ്വയ അവബോധം ഉണ്ടാകുക . നിങ്ങളുടെ ഗുണ-ദോഷങ്ങളെ കുറിച്ച് തിരിച്ചറിവുകള്‍ ഉണ്ടാക്കുക. നിങ്ങള്‍ ഇനിയും പഠിക്കണ്ട വിഷയങ്ങളെ കുറിച്ച് ഒരു ധാരണ ഉണ്ടാക്കുക. എന്നിട്ട് നിങ്ങള്‍ക്കിട്ട ഇഷ്ട്ടപെട്ട വഴികള്‍ നിങ്ങള്‍ തന്നെ തിരഞ്ഞെടുക്കുക. അതിനു ചിന്തയും വായനയും അനുഭവ പരിസരങ്ങളും പ്രധാനമാണ്. വായനക്ക് പരിധി വക്കരുത്. ഇഷ്ട്ട്ടമുള്ളത് ഇഷ്ട്ടം പോലെ വായിക്കുക. വായിക്കുന്നത് ചിന്തിക്കുക. ചിന്തിക്കുന്നത് സ്പുടം ചെയ്തു നിങ്ങളുടെ വഴികളെ ചിന്തിച്ചും തിരിച്ചറിഞ്ഞും സ്വയം കണ്ടെത്തുക.
യുറോപ്പിലും അമേരിക്കയിലും മറ്റും സ്കൂള്‍ കഴിഞ്ഞു പലരും ഒരു ബ്രേക്ക് ഇയര്‍ എടുത്തു ബാക്ക് -പാക്കുമായി ലോകം മുഴുവന്‍ ചുറ്റം . അതൊക്കെ കഴിഞ്ഞു വന്നാണ് പലരും ഏതു വഴി തിരെഞ്ഞെടുക്കണം എന്ന് തീരുമാനിക്കുന്നത് . അവരില്‍ നോബല്‍ പ്രൈസ് വാങ്ങിയ ശാസ്ത്രഞ്ജരും , മികച്ച ഡോക്റ്റര്‍ മാരും ഭരണാധികാരികളും ഉണ്ട് . അവരില്‍ നിന്നാണ് സ്റ്റീവ് ജോബ്സും, ഒബാമയും ബില്‍ ഗെറ്സ്സും ഒക്കെ ഉയര്‍ന്നു വന്നത്.
ഞാന്‍ ഇത് എഴുതുവാന്‍ കാരണം സിവില്‍ സര്‍വീസ് അസ്പിരേഷന്‍ ഉള്ള ഒരുപാട് നല്ല ചെറുപ്പക്കാര്‍ എന്നെ സമീപിക്കാറുണ്ട്. അവരോടു ഞാന്‍ പറയാറുള്ളതും കൂടി പറഞ്ഞവസാനിപ്പിക്കാം.
People make choices based on three aspects : compulsion, convenience and conviction. When you make a choice about a career or anything including choosing a life partner, one needs to ask the question whether such choices are made due to compulsions, convenience or conviction. Any choice that is made of conviction is bound to be successful because you are driven from within and you invest hundred percent in such choices.
ഇത് ഒരു പ്രധാന കാര്യം തന്നെയാണ്. പ്രശ്നം പലര്‍ക്കും ഇങ്ങനെയുള്ള ചോദ്യങ്ങള്‍ തന്നെ സ്വയം ചോദിക്കുവാന്‍ ഉള്ള അവസരങ്ങള്‍ കുടുംബവും സമൂഹവും കൊടുക്കുന്നില്ല എന്നതാണ്. ഇങ്ങനെയുള ചോദ്യങ്ങള്‍ ഒരു പതിനെട്ടു ഇരുപതു വയസ്സില്‍ ചോദിച്ചാല്‍ ഒരു പക്ഷെ അവരുടെ മുന്നില്‍ വിവിധ ഓപ്ഷനുകള്‍ തുറന്നു വരും. I tell them three things :
1) If you are tying for civil service , you have to simultaneously think of an alternative option and peruse both
2) Ideally make a choice of conviction by twenty and invest not more than two or three years- and don't spent more than three years. Usually it takes 18 months to prepare one cycle of civil service examination. If you don't clear by 24/25, then choose your alternative option and go ahead an establish.
3) If you start the preparation at 25, please do an course that may help you an alternative options. Many come to me after thirty , after giving four cycle of examination and not clear about the next step. So when you decide to give Civil Service Exam, please consider an alternate options and do a simultaneous course.
എന്‍റെ കൂടെ ഇന്റെര്‍ന്ഷിപ് ചെയ്ത പല നല്ല മിടുക്കരായ ചെറൂപ്പക്കരോട് സ്വയം ചിന്തിച്ചു അവരുടെ വഴികള്‍ രൂപപെടുത്താന്‍ ആണ് ഞാന്‍ പറയാറ്. അവര്‍ മിക്കവാറും അത് തന്നെ ചെയ്തു . അത് കൊണ്ട് തന്നെ സിവില്‍ സര്‍വ്വീസ് പരീക്ഷ ക്ലിയര്‍ ചെയ്തില്ലെങ്കിലും അവരില്‍ പലരും അവരുടെ വഴികള്‍ സ്വയം കണ്ടെത്തി. ചിലര്‍ പബ്ലിക് പോളിസി തന്നെ തിരെഞ്ഞെടുത്തു .
ആത്മ വിശ്വാസത്തോടെ സ്വയം അവരവരുടെ വഴികള്‍ കണ്ടെത്തി നിശ്ചയദാര്‍ഡ്യത്തോടെ മുന്നോട്ടു പോയാല്‍ അതില്‍ വിജയിക്കുക തന്നെ ചെയ്യും. എന്‍റെ അച്ഛന്‍ കുട്ടിക്കാലത്ത് പറഞ്ഞു തന്ന ഒരു കാര്യം ഞാന്‍ എന്‍റെ മകനോടും പറയും " Give your best. Make your choice. Make a difference wherever you are . Enjoy what you do and enjoy life. And work with commitment and competence to be one of the best in your chosen field and enjoy what you have earned" . അത് സിവില്‍ സര്‍വീസ് ആയാലും കൊള്ളാം . പത്ര പ്രവര്‍ത്തകര്‍ ആയാലും കൊള്ളാം. അധ്യാപകനോ, ഡോക്റ്ററോ, ഇന്ജീനിയരോ , ആര്‍ക്കിടെക്ടോ , വക്കീലോ , രാഷ്ട്രീയ പ്രവര്‍ത്തകനോ, സാമൂഹിക പ്രവര്‍ത്തകനോ, ഗവേഷകനോ, , കര്‍ഷകനോ , പുരോഹിതനോ, സൈനീകനോ, നഴ്സോ , പൈലറ്റോ ആരും ആയികൊള്ളട്ടെ.
The question you need to ask is whether you choose and make your career or your career choose and makes you. The distinction is very important as they are two different visions about the world and yourself.

കേരളത്തിലെ ഐ ഏ എസ് ഭ്രമങ്ങൾ


കഴിഞ്ഞ ആഴ്ചയിൽ കോപ്പിയടിച്ചു എന്ന കുറ്റത്തിൽ.ഒരു ഐ പി എസ് ഓഫിസർ ആയ കരീമിനെ പോലീസ് അറസ്റ്റ് ചെയ്തു എന്ന് വായിച്ചു. ഞാൻ കേട്ടിടത്തോളം മിടുക്കനായ ഒരു ചെറുപ്പക്കാരനായിരുന്നു ആയാൾ. തിരുവനന്തപുരത്ത് കരീംസ് എന്ന ഒരു സിവിൽ സർവീസ് കോച്ചിങ് സെന്‍റ്റർ സാമാന്യം തെറ്റില്ലാതെ നടത്തി അതിന്‍റെ കൂടെ പരീക്ഷ എഴുതിയ ആളാണ്‌. പക്ഷെ ആയാള്‍ ഇന്ന് ചെന്ന് പെട്ട അവസ്ഥ കേരളത്തിലെ ഐ ഏ എസ് ഭ്രമത്തിന്‍റെ ഒരു ചൂണ്ടു പലകയാണ് .
കേരളത്തിലെ മാദ്ധ്യമങ്ങളും, മദ്ധ്യ വര്‍ഗ്ഗ മനോഭാവവും , ഐ ഏ എസ്സ് എന്ന് പറഞ്ഞാല്‍ വലിയ സ്ടാറ്റസ് ആണ് എന്ന മിഥ്യാ ധാരണയും ഒക്കെ യാണ് ഈ ഐ ഏ എസ് ഭ്രമത്തിനു പിന്നിലെ ചില ഘടകങ്ങള്‍. മലയാള സിനിമകളും ഇങ്ങെനെയുള്ള മിത്തുകള്‍ ഉണ്ടാക്കുന്നതില്‍ ഒരു പങ്കു വഹിച്ചിട്ടുണ്ട്‌. ഐ ഏ എസ്സ് കിട്ടിയാല്‍ ലോട്ടറി അടിച്ചു എന്ന രീതിയില്‍ ആണ് പലരും കരുതുന്നത്. പലപ്പോഴും കല്യാണ മാര്‍ക്കറ്റില്‍ നല്ല ഡിമാണ്ട് ആയിരിക്കും. എല്ലാവരും അങ്ങനെ ആണെന്നല്ല അതിനു അര്‍ഥം.
പക്ഷെ ഇതൊക്കെ കിട്ടി ഒരു പത്തു പതിനഞ്ചു കൊല്ലം കഴിഞ്ഞു കിട്ടിയ സുഹൃത്തുകളുടെ ഇതിനോടുള്ള കാഴ്ചപ്പാട് തന്നെ മാറിയിരിക്കും. പലപ്പോഴും ജില്ല കലക്ട്ടര്‍ ആകുന്ന മൂന്ന് നാല് കൊല്ലം പലരും ചില നല്ല കാര്യങ്ങള്‍ ചെയ്യും. അത് കഴിഞ്ഞ കിട്ടുന്ന പോസ്റ്റ് പലതും അന്നന്ന് ഭരിക്കുന്ന രാഷ്ട്രീയ തമ്പ്രാന്‍മാരെ അനുസരിച്ച് ഇരിക്കും . അത് മടുത്തു ജോലി രാജി വച്ച ഒരുപാടു സുഹൃത്തുക്കള്‍ ഉണ്ട്. പലരും പറഞ്ഞിട്ടുണ്ട് കുടുമ്പത്തെ ഓര്‍ത്താണ് ജോലി രാജി വക്കാത്തത് എന്ന്. . സ്വകാര്യ സംഭാഷങ്ങളില്‍ മന്ത്രിമാരോടുള്ള കലിപ്പ് ചീത്ത വിളിച്ചു തീര്‍ക്കുന്ന ചില സുഹൃത്തുക്കളും എനിക്കുണ്ട് ( കേരളത്തില്‍ അല്ല ). എന്‍റെ കൂടെ യു എന്നില്‍ ജോലി ചെയ്ത ഇന്ത്യക്കാരില്‍ പലരും ഐ ഏ എസ് /ഐ പി എസ് /ഐ എഫ് എസ് മടുത്തു പിന്നെ വീണ്ടും പഠിച്ചു യു എന്നില്‍ ചേര്‍ന്നവരാണ്. ചിലര്‍ ഡപ്പ്യുട്ടെഷനില്‍ പല സാമുഹിക സംഘടനകളിലും ചേരും . അങ്ങനെ എന്‍റെ കൂടെ ജോലി ചെയ്ത ഒരാള്‍ ആണ് ഹര്‍ഷ് മന്ദിര്‍. അദ്ദേഹം ജോലി മടുത്തു വോളണ്ടറി റിട്ടയര്‍മെന്ടു എടുത്തു. അത് പോലെ പലരും. അരുണ റോയി ആദ്യ ചില കൊല്ലം കഴിഞ്ഞു പണി നിര്‍ത്തലാക്കി പിരിഞ്ഞു. എന്ന് വിചാരിച്ചു എല്ലാവരും അങ്ങനെ ആകണം എന്നില്ല. ഈ കടമ്പകള്‍ ഒക്കെ കടന്നു കൂള്‍ ആയി ഇലക്കും മുള്ളിനും കേടില്ലാതെ കാര്യങ്ങള്‍ ഭംഗിയായി നടത്തി വലിയ മാറ്റങ്ങള്‍ക്കു കാരണമായ ഒരു ചെറിയ ശതമാനം ഓഫീസര്‍മാരുണ്ട് .

ഒരു പരീക്ഷയുടെ പേരില്‍ വളരെ മിടുക്കരായ എത്രയോ ചെറുപ്പക്കാര്‍ അവര്‍ക്കുള്ള വലിയ സാദ്ധ്യതകള്‍ കളഞ്ഞു കുളിക്കുന്നു. ഈ പരീക്ഷക്ക് ശ്രമിക്കുന്നവരില്‍ ഒന്നോ രണ്ടോ ശതമാനത്തിനു കിട്ടും . കിട്ടിയവര്‍ സര്‍വജ്ഞ മിടുക്കര്‍ ആണെന്ന് തോന്നിയാല്‍ അവരെ കുറ്റം പറയാന്‍ ഒക്കില്ല. കാരണം കേരളത്തിലെ മാധ്യമങ്ങള്‍ അവരെ ആഘോഷിച്ചു ഒരു സെലിബ്രിറ്റി ആക്കി വക വരുത്തും. വലിയ കഴിവും ടാലെന്റ്സും ഉള്ള പലര്‍ക്കും കിട്ടാറില്ല. അവരില്‍ പലരും വല്ലാത്ത ഒരു ധര്‍മ്മ സങ്കടത്തില്‍ കൂടെയും പലപ്പോഴും നിരാശ വാദികളും ഡിപ്രേഷനില്‍ കൂടിയും കടന്നു പോകാറുണ്ട്.
സത്യത്തില്‍ ഒരു പരീക്ഷ ക്രാക്ക് ചെയ്യുന്നതും ഒരാളുടെ കഴിവും തമ്മില്‍ പലപ്പോഴും ബന്ധുണ്ടാകാറില്ല. പരീക്ഷ പാസാകുന്നവരില്‍ ഭൂരിഭാഗം പേരും എബവ് ആവറേജ് ആയുള്ള ഹാര്ഡ് വര്‍ക്കിംഗ് ആയ സ്ടുടെന്‍സ് ആയിരിക്കും. മിക്ക സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെയും മക്കള്‍ സിവില്‍ സര്‍വീസ് തിരെഞ്ഞെടുക്കാറില്ല. ഞാന്‍ ഏറ്റവും ബഹുമാനിക്കുന്ന എന്നോട് ഏപ്പോഴും സേനഹമുള്ള ഒരു വലിയ സിവില്‍ സെര്‍വന്‍റെ ആണ് ബി എന്‍ യുഗാന്തര്‍ എന്ന നല്ല മനുഷ്യന്‍. പക്ഷെ അദ്ദേഹത്തിന്‍റെ മകന്‍ സിവില്‍ സര്‍വീസ് എടുത്തില്ല. അദ്ദേഹത്തിന്‍റെ മകന്‍ ആണ് മൈക്രോ സോഫ്റ്റിന്‍റെ സീ യീ ഓ സത്യന്‍ നടല്ല. ഒരു പാടു ഉദാഹരണങ്ങള്‍ ഉണ്ട് . അതിനു ഒരു കാരണം ഐ എ എസ്സ് /ഐ പീ എസ്സ് കിട്ടിക്ക്ഴിഞ്ഞുള്ള ആവശേം ഓക്കെ സര്‍വീസില്‍ ഒരു പത്തു കൊല്ലം ഇരിക്കുമ്പോഴേക്കും പോയി തുടങ്ങും. ഐ ഏ എസ്സ് /ഐ പ്പി എസ് രാജി വയ്ക്കാന്‍ അതിയായി ആഗ്രഹിക്കുന്ന പലരും ഉണ്ട് .പക്ഷെ അവരില്‍ ചുരുക്കം പേര്‍ക്കെ അതിനു കഴിയാറുള്ളൂ. ഇത് കണ്ടു വളര്‍ന്ന മക്കള്‍ പലരും ഈ പണിക്കില്ലന്നു തീരുമാനിച്ചാല്‍ അതുഭുതപെടാനില്ല.
എനിക്ക് ഐ എ എസ്സ് കാരും, ഐ പീ എസ്സ് ഐ എഫ് എസ് പിന്നെ പല സിവിൽ സർവീസിൽ ഉള്ള അനേക സുഹൃത്തുക്കൾ ഉണ്ട്. അവരിൽ പലരും പല കഴിവുകൾ ഉള്ളവരാണ്. എന്നാൽ കഴിവില്ലാത്ത, അഹങ്കാരികളും അഴിമതിക്കാരും ഈ കൂട്ടത്തിൽ അനവധി ആണെന്ന് മറക്കരുത്. പലപ്പോഴും ഇന്ത്യയിൽ ഏറ്റവും മസിലു പിടിച്ചു നടക്കുന്ന ഭൂരിപക്ഷം ഉദ്യോഗസ്ഥരെ കാണുമ്പോൾ മസൂറിയിൽ ഇവരെ മസിൽ പിടിപ്പിച്ചു പഠിപ്പിക്കുവാൻ പ്രത്യേക കരിക്കുലം ഉണ്ടോ എന്ന് തോന്നിപോകും.
ഇനി കാര്യത്തിലേക്കു കടക്കാം. ഞാൻ കേരളത്തിലും കേരളത്തിന് വെളിയിലും നൂറു കണക്കിന് ചെറുപ്പക്കാരുമായി പല രീതിയിൽ ഇടപഴകുന്ന ഒരാളാണ്. കഴിഞ്ഞ അഞ്ചു കൊല്ലത്തിൽ ഞാൻ കണ്ട ചെറൂപ്പക്കാരിൽ നല്ല ഒരു പങ്ക് സിവിൽ സർവീസ് ആസ്പൈരെൻസ് ആണ്. കേരളത്തിൽ എന്‍റെ കൂടെ ഇന്റേൺഷിപ്പ് ചെയ്യാൻ വരുന്നവരിൽ ഏറെയും ഈ വിഭാഗത്തിൽ ഉള്ളവരാണ്. അവരെല്ലാം എനിക്ക് ഏറ്റവും സ്നേഹമുള്ള മിടുക്കർ ആയവരാണ്. പ്രശ്നം ഇവരെല്ലാം ഇരുപത്തി അഞ്ചു വയസ്സ് കഴിഞ്ഞു സിവിൽ സർവീസ് എഴുതുവാൻ വന്നവരാണ്.ജീവിത്തിൽ ഏറ്റവും നിർണ്ണായകമായ അഞ്ചു വർഷങ്ങൾ ആണ് ഇതിനായി മാറ്റി വക്കുന്നത്. ഇവരിൽ കടന്നു കൂടുന്നവർ ഒരു ശതമാനമോ മറ്റോ ആണ്. കിട്ടാതെ വരുന്നവർ അനുഭവിrക്കുന്ന ധർമ്മ സങ്കടങ്ങൾ അവരുടെ വീട്ടുകർ പോലും മനസ്സിലാക്കാറില്ല.
എന്ത് കൊണ്ടാണിത് സംഭവിക്കുന്നത് ?
2.
ഏതൊരു കരിയര്‍ സാധ്യതകളെയും പോലെ സിവില്‍ സര്‍വീസും ഒരു നല്ല കരിയര്‍ സാധ്യത തന്നെയാണ്. സിവില്‍ സര്‍വീസ് ഭരണത്തില്‍ നല്ല കാര്യങ്ങള്‍ ചെയ്യുവാനും ജനങ്ങളെ സഹായിക്കുന്ന തരത്തില്‍ പബ്ലീക് പോളിസി രൂപപെടുത്തുവാനും നല്ലതാണ്. ഭരണ അധികാരങ്ങളുടെ നന്മ തിന്മകള്‍ അടുത്തറിയാന്‍ ഉള്ള അവസരങ്ങള്‍ കിട്ടുന്ന ഒന്നാണ് സിവില്‍ സര്‍വീസ്. ഇതില്‍ മിക്കവരും തീര്‍ത്തും കണ്ഫെമിസ്സ്റ്റു ആയി ഭരണത്തിന്‍റെ നാലു അരികില്‍ അധികാര ചുറ്റിക്കളി നടത്തി ജീവിക്കുമെങ്കിലും ചിലരെങ്കിലും വലിയ നല്ല മാറ്റങ്ങള്‍ക്കും നിദാനമായ്യിട്ടുണ്ട്. അതുകൊണ്ട് തന്നെ എല്ലാ കരിയര്‍ ഓപ്ഷനെ പോലെ സിവില്‍ സര്‍വീസ് നല്ല കരിയര്‍ ഓപ്ഷന്‍ തന്നെയാണ്.
അതുകൊണ്ട് പ്രശ്നം ഐ ഏ എസ്സോ , സിവില്‍ സര്‍വ്വീസ് കരിയരോ അല്ല. പ്രശ്നം സമൂഹത്തില്‍ കരിയറിനെ കുറിച്ചും ജീവിതത്തെ കുറിച്ചുമുള്ള കാഴ്ചപ്പാടുകള്‍ ആണ്. ഒരു സെമി-ഫ്യുടല്‍ അസ്പെയ്യരിംഗ് മിഡില്‍ ക്ലാസ് സമൂഹത്തില്‍ സ്ടാറ്റസ് വളരെ പ്രധാന പെട്ട ഒന്നാണ്. സാമൂഹിക സ്ടാട്ടസിനു ഇവിടെ ജാതിയും ജോലിയും ഒരു പ്രധാന ഘടകമാണ്. കഴിഞ്ഞ അമ്പത് കൊല്ലങ്ങളായി ഡോക്റ്റര്‍ , എന്ജീനീയര്‍ എന്നി പ്രഫഷണല്‍ ജോലികള്‍ സാമൂഹിക സ്ടാട്ടസിലേക്ക് ഉള്ള ചവിട്ടു പടികള്‍ ആയിരുന്നു. കാരണം അന്ന് ആകെ ഉണ്ടായിരുന്നത് മൂന്ന് മെഡിക്കല്‍ കോളജും വിരലില്‍ എണ്ണാവുന്ന എന്‍ജീനീരിംഗ് കൊളജുകലുമാണ്. എന്‍റെ ഏറ്റവും അടുത്ത കസിന് മെഡിസിന് അഡ്മിഷന്‍ കിട്ടിയത് എഴുപതുകളുടെ ആദ്യ പാദത്തില്‍ വലിയൊരു വാര്‍ത്ത ആയിരുന്നു ഞങ്ങളുടെ നാട്ടില്‍. പിന്നെ ആ 'ഡോക്ട്ടരുടെ വീട്' എന്ന രീതിയാലാണ് ഞങ്ങളുടെ വീട് തന്നെ അറിഞ്ഞത്. പക്ഷെ തോന്നൂറൂകള്‍ കഴിഞ്ഞപ്പോഴേക്കും കളി മാറി. സെല്‍ഫ്-ഫിനാന്‍സ് കോളജുകള്‍ കാപ്പിക്കട പോലെ എല്ലാ മുക്കിലും തുടങ്ങിയപ്പോള്‍ കേരളത്തില്‍ എന്‍ജീനിയര്‍ മാരെ തട്ടി നടക്കാന്‍ മേലാത്ത അവസ്ഥയായി. നാട്ടില്‍ ഉള്ള എല്ലാവരും എന്‍ജിനീയര്‍ ആയപ്പോള്‍ അതിന്‍റെ 'ഗുമ്മു ' പോയി. പിന്നെ എല്ലാ ജില്ലയിലും ആവശ്യത്തിനു മെഡിക്കല്‍ കോളേജുമായപ്പോള്‍ എം ബി ബി എസ്സിനും പഴയ സ്ടാട്ടാസ് പോയി . പിന്നെ എംഡി /എമ്സ്സും ഒക്കെ എടുത്ത് വന്നാലെ മാനം മര്യാദക്ക് ശമ്പളം കിട്ടുന്ന ജോലിയ്യുള്ളൂ. അങ്ങനെയിരിക്കുംപോഴാണ് കുറെ കൊല്ലങ്ങള്‍ക്കു ശേഷം കേരളത്തില്‍ കുറെ പേര്‍ക്ക് സിവില്‍ സര്‍വീസ് പരീക്ഷയില്‍ റാങ്ക് കിട്ടുന്നത്. പത്രങ്ങള്‍ അത് വേണ്ടുവോളം ആഘോഷിച്ചു . വനിതയിലും ഗ്രഹ ലക്ഷ്മിയിലും ഇന്റര്‍വ്യൂ , പിന്നെ അവരവരുടെ ജാതി -മത -നാട്ടുകാര്‍ ഒരുക്കുന്ന സ്വീകരണങ്ങള്‍. പോരായെങ്കില്‍ കിംഗ്‌ എന്ന സിനിമയിലെ മമൂട്ടി ഡയലോഗ് . കമ്മീഷണര്‍ പോലുള്ള തട്ട് തകര്‍പ്പന്‍ സിനിമകള്‍. എന്ജീനീയരിംഗ് കഴിഞ്ഞിട്ടും നല്ല ജോലി കിട്ടാത്ത അവസ്ഥ.
ഈ സാഹചര്യത്തിലാണ് സിവില്‍ സര്‍വീസ് മോഹങ്ങള്‍ കേരളത്തിലാകമാനം വളരുവാന്‍ തുടങ്ങിയത്.കേരളത്തെ പോലൊരു മദ്ധ്യ വര്‍ഗ സമൂഹത്തില്‍ 'സക്സസ്' ഒരു വലിയ 'ക്രെയ്സ് ' യായി. ഇതിനു സാംപ ത്തിക മാനങ്ങളും സാമൂഹിക മാനങ്ങളും ഉണ്ടായി . ഒരു നിയോ ലിബറല്‍ സാമ്പത്തിക കാഴ്ചാപ്പടില്‍ എങ്ങനെയും 'വിജയിക്കുക' , എങ്ങനെയും പണം ഉണ്ടാക്കുക . അത് കൊണ്ട് സ്ടാട്ടാസ് മെച്ചപെടുത്തുക എന്ന മനസ്ഥിതി കേരളത്തില്‍ വ്യാപകമായി. കല്യാണം കഴിക്കുന്നതിനു പേ പാക്കറ്റും പിന്നെ പ്രൊഫഷണല്‍ സ്ടാട്ടസും വലിയ ഒരു ഘടകമാണിപ്പോള്‍ . എഴുപതു കള്‍ വരെ കല്യാണം ഒരു കാര്‍ഷിക ഫ്യുടല്‍ സമൂഹത്തില്‍ സ്ടാട്ടസു അളന്നിരുന്നത് വീട്ടില്‍ എത്ര തുറൂ ഉണ്ടെന്നു നോക്കിയാണ്. തുറുവിന്‍റെ എണ്ണം നോക്കിയാല്‍ എത്ര പറ കണ്ടമുണ്ടെന്നും വീട്ടില്‍ കറവയുള്ള പശുക്കളും പൂട്ടാന്‍ കാളകള്‍ എന്നിവ ഒക്കെ നോക്കും. പിന്നെ ആന ഉള്ള വീടുകള്‍ എല്ലാം 'തറവാടിത്ത' ലക്ഷണങ്ങള്‍ ആണ്. എന്പതുകള്‍ ആയപ്പോള്‍ ഗള്‍ഫില്‍ ഉള്ള ആര്‍ക്കും കല്യാണ മാര്‍കെറ്റില്‍ വലിയ ഡിമാണ്ട് ആയി. പക്ഷെ എല്ലാവരും ഗള്‍ഫിന് വച്ച് പിടിച്ചപ്പോള്‍ കല്യാണ മാര്‍ക്കെറ്റില്‍ ഗള്‍ഫ് ഡിമാന്ടിനു കോട്ടം തട്ടി .
കേരളത്തില്‍ ഒരു 'സക്സസ്' മോഡല്‍ കണ്ടാല്‍ പിന്നെ അതിനെ എല്ലാവരും അനുകരിക്കും. റബര്‍ സക്സ്സ്സ് ആണെന് കണ്ടാല്‍ മലയാളി കണ്ടം നികത്തിയും റബ്ബര്‍ നടും. ഒരാള്‍ ടെരെസ്സിന്‍റെ മുകളില്‍ ടിന്‍ ഷീറ്റ് ഇട്ടാല്‍ പിന്നെ എല്ലാവര്‍ക്കും അത് ഇടണം. ഒരിടത്ത് മാരുതി കാര്‍ ഉണ്ടെങ്കില്‍ പിന്നെ മാരുതിക്ക് വലിയ ഡിമാണ്ട്. ഒരു മോഡല്‍ സിനിമ സക്സ്സസ്സ് ആയാല്‍ പിന്നെ കുറെ നാള്‍ ആ ഫോര്‍മുലയുടെ പുറകെ. കേരളത്തില്‍ ഏതു സക്സ്സസും വൈറല്‍ ആകും. ഒരിടത്ത് 'പൊങ്കാല' വിജയിച്ചാല്‍ നാടാകെ 'പൊങ്കാല' . നേഴ്സുമാര്‍ അമരിക്കയിലും ഗള്‍ഫിലും യു കെ യിലും എല്ലാം പോയി കാശുണ്ടാക്കി വലിയ വീടുകള്‍ വച്ചപ്പോള്‍ , എല്ലാവര്ക്കും നേഴ്സ് ആയാല്‍ മതീ. അമ്പതുകളില്‍ 'ഈചീച്ചി ' പണി ആയിരുന്ന നേഴ്സിംഗ് തോന്നൂരുകളില്‍ സോഷ്യല്‍ ട്രെന്‍ഡ് യായി. എന്തിനു പറയുന്നു ആത്മീയ വ്യാപാര വ്യ്വവസായം പോലും കേരളത്തില്‍ വൈറല്‍ ആയി. ചുമ്മാതെ അല്ല 'കുടുമ്പ ശ്രീ ' പോലും കേരളത്തില്‍ വൈറല്‍ ആയതു .
ഈ സാഹചര്യത്തില്‍ ആണ് ഐ എ എസ്സ് /സിവില്‍ സര്‍വീസ് ക്രേസ് ' കേരളത്തില്‍ വൈറല്‍ ആകുവാന്‍ തുടങ്ങിയത്. ആയരക്കണക്കിനു ചെറുപ്പക്കാര്‍ ഇതിന്‍റെ 'സക്സസ്' ഫോര്‍മുല കണ്ടു സിവില്‍ സര്‍വീസ് എഴുതുവാന്‍ തുടങ്ങി. നാട്ടില്‍ എല്ലാം കോച്ചിംഗ് സെന്റ്റര്‍ മുളച്ചു പൊന്തീ. എല്ലാ ജാതിക്കും മതങ്ങള്‍ക്കും അവരുടെ സിവില്‍ സര്‍വീസ് ആക്കാദമി. പിന്നെ സര്‍ക്കാര്‍ വക. സിവില്‍ സര്‍വീസ് എഴുതി കിട്ടാത്ത മിടുക്കന്മാര്‍ അവരുടെ സ്വന്തം കോച്ചിങ് കട തുറന്നു . പിന്നെ കണ്ണന്താനം കട. ചുരുക്കത്തില്‍ കേരളത്തില്‍ ഈ 'സക്സസ് ' മോഡല്‍ വൈറല്‍ ആയപ്പോള്‍ പിന്നെ മീഡിയ അത് ആഘോഷിക്കും . അങ്ങനെ കേരളത്തിലെ ഒരു പാട് അസ്പെയരിംഗ് മിഡില്‍ ക്ലാസ്സ്‌ പേരന്റ്സ് അവരുടെ കുട്ടികളെ ഐ എ എസ്സ് ഡ്രീമിനു പ്രേരിപ്പിക്കുവാന്‍ തുടങ്ങി. അങ്ങനെ സംഗതി കേരളത്തില്‍ ആകമാനം വൈറല്‍ ആയി. ഇപ്പാൾ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികളെ പോലും സിവിൽ സർവീസ്കരാക്കുവാൻ കോച്ചിങ് കച്ചവടക്കാർ ഇറങ്ങിയിട്ടുണ്ട്. അതിനു സർക്കാർ സ്‌കൂളുകളിൽ ഒത്താശ കൊടുക്കുന്നു. ഇപ്പാൾ എട്ടാം ക്ലാസ് മുതൽ പിള്ളേരെ മെഡിസിൻ /ഐ ഐറ്റി കോച്ചിങ് സെറ്റ് അപ്പ് പല സ്‌കൂളുകളിലും ഉണ്ടെന്നു ആണ് കേട്ടത്. പിള്ളേരുടെ ഒരു ഗതികേട് !!!
പക്ഷെ ഇങ്ങനെയുള്ള കസർത്തുകൾ എല്ലാം കഴിഞ്ഞിട്ടും പല പ്രാവശ്യം എഴുതിയിട്ടും കിട്ടാത്ത ആയിരകണക്കിന് ചെറുപ്പക്കാര്‍ക്കു എന്താണ് സംഭവിക്കുന്നതു ?



ഇന്ത്യന്‍ ജനാധിപത്യത്തില്‍ ഞാന്‍ എന്തുകൊണ്ട് വിശ്വസിക്കുന്നു

ഇന്ത്യയിലെ ജനങ്ങളിലും ഇന്ത്യൻ ജനാധിപത്യ പ്രക്രിയയിലും എനിക്ക് വലിയ വിശ്വാസമുണ്ട്. ഇന്ത്യൻ ജനാധിപത്യം ഇന്നും ഒരു വർക്ക്‌ ഇൻ പ്രോഗ്രസ്സ് ആണ്. കോളനിവൽക്കരണ വ്യവസ്തയിൽ നിന്ന് സ്വന്ത്രമായ രാജ്യങ്ങളിൽ ജനാധിപത്യ സംവിധാനം നില നിന്ന ഏക രാജ്യമാണ് നമ്മുടെ രാജ്യം. ഏഷ്യ ആഫ്രിക്ക, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിൽ ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിനു തുല്യമായ ഒരു രാജ്യം പോലുമില്ല.കിഴക്കൻ യൂറൊപ്പിലും സ്ഥിതി അത് തന്നെയായിരുന്നു.
ഇന്ത്യൻ ജനാധിപത്യ സംവിധാനത്തിന് ഒരു കാരണം ഏതാണ്ട് അറുപതു കൊല്ലം നീണ്ടു നിന്ന സ്വാതന്ത്ര്യ സമര പ്രക്രിയ ഒരു ബഹുജന രാഷ്ട്രീയ ജനാധിപത്യ പ്രക്രിയ കൂടി ആയിരുന്നതിനാൽ ആണ്. ഇതിൽ പ്രധാന പങ്കു വഹിച്ചത് ഒരു അംബ്രല്ല ഫോർമേഷൻ ആയ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സും അതിനുള്ളിയിൽ ഉണ്ടായ ബദൽ ധാരകളും അംബേദ്ക്കറിനെ പോലെയുള്ള സാമൂഹിക നീതിയിൽ അധി ഷ്ഠിതമായ ജനാധിപത്യവാദികളുമാണു.
ഇന്ത്യയിലെ തൊണ്ണൂറു ശതമാനനം ആളുകളും ഇന്നും ജനാധിപത്യത്തിൽ വിശ്വസിക്കുന്നവരാണ്.
സത്യത്തിൽ ഇൻഡിയിലെ തൊണ്ണൂറ് ശതമാനം ആളുകൾക്കും ഒരു മത ഭ്രാന്തും ഇല്ല. അവർ സാധാരണക്കാരായ മനുഷ്യർ ആണ്. അവർക്ക് പ്രധാനം സാമ്പത്തിക സാമൂഹിക സുരക്ഷയും സമാധാനവും ജോലിയും മറ്റുമാണ്. ഇന്ത്യയിൽ ഞാൻ സഞ്ചരിക്കാത്ത സംസ്ഥാങ്ങൾ കുറവാണ്. അതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് പറയുന്നത്.
കഴിഞ്ഞ തിരെഞ്ഞെടുപ്പിൽ ബീ ജെ പ്പി ജയിച്ചതിനു കാരണം ഇന്ത്യയിലെ ജനങ്ങൾ എല്ലാം സന്ഘികൾ ആയതു കൊണ്ടല്ല. മറിച്ചു കോൺഗ്രീസിനോടുള്ള പ്രതിഷേധവും അഴിമതിക്കു എതിരെയുള്ള ജനാധിപത്യ പ്രതീകരണവും ആയിരുന്നു. അതിനെ മുതൽ എടുത്തു പുത്തൻ വാഗ്ദാനങ്ങളുടെ വാചക മേളകളുമായി വന്ന മോദിസാറും ബീ ജെ പിയും പാട്ടും പാടി വിജയിച്ചതും ജനാധിപത്യമിവിടെ ഉണ്ടായത് കൊണ്ടാണ്. എന്നാൽ വാചക കാസർത്തുകൾക്കു അപ്പുറം ഭരണത്തിൽ പുതിയതായിട്ട് ഒന്നും ചെയ്യാതെ, സാമ്പത്തിക രംഗത്തെ ദുരിദത്തിൽ ആക്കി സാധാരക്കാരുടെ ജീവിതം പ്രയാസത്തിൽ ആക്കിയിട്ട് വർഗീയ ധ്രുവീകരണത്തിലൂടെ തിരെഞ്ഞെടുപ്പ് ജയിക്കാൻ പ്രായസമാണ്. സാധങ്ങളുടെ വില കുത്തനെ ഉയർന്നു. ഉള്ള ജോലികൾ പോകുന്നു. പുതിയ ജോലികൾ ഇല്ല. കർഷകർ കടക്കെണിയിൽ പെട്ടു നട്ടം തിരിയുന്നു. ചെറുകിയ മധ്യ വർഗ്ഗ വ്യാപാരി വ്യവസായികൾ കച്ചവടം ഇല്ലാതെ കഷ്ട്ടത്തിൽ. അഴിമതിക്ക് കുറവില്ല. അങ്ങനെയുള്ളടിതു വർഗീയ കാർഡിറക്കി വീണ്ടും ജയിക്കും എന്ന് പറയുന്നവർ വെറും വ്യമോഹികളാണ്. മോഡി ബലൂണിന്റെ കാറ്റ് പോയി തുടങ്ങി. പ്രതിപക്ഷ പാർട്ടികൾ ഒരുമിച്ചു നിന്നാൽ മോദിസാർ 2019 ഇൽ പെൻഷൻ പറ്റാൻ സാധ്യത കൂടുതലാണ്.